KPPA
16/07/2026
സംസ്ഥാന ഫാർമസി കൗൺസിൽ മരണാനന്തര ധനസഹായം വർധിപ്പിക്കണം;
പ്രായപരിധി 70 ആയി ഉയർത്തണം ഫാർമസി കൗൺസിലിൻ്റെ - ജനറൽ കൗൺസിൽ യോഗത്തിൽ ശക്തമായ ആവശ്യമുന്നയിച്ച് KPPA
ഫാർമസിസ്റ്റുകൾക്കുള്ള മരണാനന്തര ധനസഹായ പദ്ധതി കാലോചിതമായി പരിഷ്കരിക്കണമെന്നും, നിലവിലെ ആനുകൂല്യങ്ങൾ ഗണ്യമായി വർധിപ്പിക്കണമെന്നും കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA-Reg No:03-21/88) ഭാരവാഹികളായ ഫാർമസി കൗൺസിൽ അംഗങ്ങൾ സംസ്ഥാന ഫാർമസി കൗൺസിൽ ജനറൽ കൗൺസിൽ യോഗത്തിൽ ശക്തമായി ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ജനറൽ കൗൺസിൽ അംഗങ്ങളായ കെ.പി. സണ്ണി, ദിലീപ് കുമാർ ടി.ആർ ജാസ്മിമോൾ എ. എന്നിവർ അവതരിപ്പിച്ച പ്രമേയത്തിൽ പ്രധാനമായും ആവശ്യപ്പെട്ടത്:
🔺 മരണാനന്തര ധനസഹായത്തിന് നിലവിലുള്ള 56 വയസ്സ് എന്ന പ്രായപരിധി 70 വയസായി ഉയർത്തുക.
🔺 നിലവിൽ നൽകുന്ന ₹25,000 രൂപയുടെ മരണാനന്തര ധനസഹായം ₹1,00,000 ആയി വർധിപ്പിക്കുക.
🔺 ക്യാൻസർ, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾ ബാധിച്ച ഫാർമസിസ്റ്റുകൾക്ക് ₹50,000 രൂപയുടെ പ്രത്യേക ധനസഹായം അനുവദിക്കുക.
ഈ ആവശ്യങ്ങൾ വിശദമായി ചർച്ച ചെയ്ത ജനറൽ കൗൺസിൽ, സർക്കാരിന്റെ അംഗീകാരത്തിനായി ശുപാർശ സമർപ്പിക്കാൻ തീരുമാനമെടുത്തു.
KPPA ഏറെക്കാലമായി ഉന്നയിക്കുന്ന മറ്റൊരു പ്രധാന വിഷയമാണ് കേരളത്തിലെ ഫാർമസിസ്റ്റ് ക്ഷേമപദ്ധതികളുടെ അപര്യാപ്തത. കർണാടക പോലുള്ള സംസ്ഥാനങ്ങളിൽ ഇൻഷുറൻസ് പരിരക്ഷയുടെ പിന്തുണയോടെ മരണപ്പെടുന്ന ഫാർമസിസ്റ്റുകളുടെ കുടുംബങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം ലഭ്യമാകുമ്പോൾ, കേരളത്തിൽ അതിന് തുല്യമായ ക്ഷേമപദ്ധതികൾ ഇപ്പോഴും നിലവിലില്ലെന്ന വിമർശനം സംഘടന പ്രതിനിധികൾ വീണ്ടും യോഗത്തിൽ ഉയർത്തിക്കാട്ടി.
അതോടൊപ്പം, നിലവിലുള്ള മരണാനന്തര ധനസഹായം പോലും ഗുണഭോക്താക്കൾക്ക് കാലതാമസത്തോടെ ലഭിക്കുന്ന സാഹചര്യം പല ജില്ലകളിലും പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെന്നും കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. സഹായത്തിന്റെ തുക വർധിപ്പിക്കുന്നതോടൊപ്പം, അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കി അർഹരായ കുടുംബങ്ങൾക്ക് അടിയന്തരമായി ധനസഹായം ലഭ്യമാക്കുന്ന കാര്യത്തിലും ഫാർമസി കൗൺസിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ടു.
ഒരു ഫാർമസിസ്റ്റ് ജീവിതകാലം മുഴുവൻ ആരോഗ്യരംഗത്തിന് നൽകിയ സേവനത്തിന് ശേഷവും, അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തിക സുരക്ഷിതത്വമില്ലാതെ ദുരിതമനുഭവിക്കേണ്ട സാഹചര്യം അവസാനിപ്പിക്കേണ്ടത് സർക്കാരിന്റെയും ഫാർമസി കൗൺസിലിന്റെയും സാമൂഹിക ഉത്തരവാദിത്വമാണെന്ന് കെപിപിഎ പ്രതിനിധികൾ യോഗത്തിൽ അഭിപ്രായപ്പെട്ടു.
കെ.വി. പങ്കജാക്ഷൻ
സംസ്ഥാനപ്രസിഡൻ്റ്
ടി. സുഹൈബ്
സംസ്ഥാന ജനറൽ സെക്രട്ടറി.
കേരള പ്രൈവറ്റ്
ഫാർമസിസ്റ്റ്സ്
അസോസിയേഷൻ
(KPPA-RegNo:03-21/88)
#കെപിപിഎ
03-21/88
16.07.2026
18/06/2026
സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകളുടെ മിനിമം വേതനം ഉറപ്പാക്കും: തൊഴിൽ മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ.
സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകൾക്കായി സർക്കാർ വിജ്ഞാപനം ചെയ്ത പുതുക്കിയ മിനിമം വേതനം ഇതുവരെ പല സ്ഥാപനങ്ങളിലും നടപ്പിലാക്കാത്ത സാഹചര്യം ഗൗരവത്തോടെ പരിഗണിക്കുമെന്ന് തൊഴിൽ മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ ഉറപ്പ് നൽകി.
ഫാർമസിസ്റ്റുകളുടെ മിനിമം വേതനം കർശനമായി നടപ്പാക്കുന്നതിനും, ക്ഷേമനിധി ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ഉടൻ തന്നെ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക യോഗം വിളിച്ചുചേർക്കുമെന്നും മന്ത്രി അറിയിച്ചു.
സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകൾക്ക് നിയമാനുസൃതമായ വേതനവും മറ്റ് അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും തൊഴിൽ വകുപ്പ് നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ടി. സുഹൈബ്, സംസ്ഥാന വൈസ് പ്രസിഡന്റ് ടി. നവജി, മുൻ സംസ്ഥാന പ്രസിഡന്റ് പ്രാകുളം സുരേഷ്, സംസ്ഥാന കമ്മിറ്റി അംഗവും സംസ്ഥാന ഫാർമസി കൗൺസിൽ അംഗവുമായ ജാസ്മിമോൾ, സംസ്ഥാന കമ്മിറ്റി അംഗം സഞ്ജു പ്രഭാകർ, തിരുവനന്തപുരം ജില്ലാ ട്രഷറർ സാബു എസ്. ഗോപിനാഥ് എന്നിവർ തൊഴിൽ മന്ത്രിയെ സന്ദർശിച്ച് ഫാർമസിസ്റ്റുകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ വിശദമായി അവതരിപ്പിച്ചു.
കെപിപിഎ
18.06.2026
Kppa State
Click here to claim your Sponsored Listing.
Category
Contact the organization
Telephone
Website
Address
Thiruvananthapuram