Troll Alathur
23/06/2026
പാതിരിക്കുന്നത്ത് മന – പ്രകൃതിയും ആത്മീയതയും കൈകോർക്കുന്ന പുണ്യഭൂമി 🐍🌿
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്തുള്ള മുണ്ടക്കോട്ടുകുറുശ്ശിയിൽ സ്ഥിതിചെയ്യുന്ന പാതിരിക്കുന്നത്ത് മന കേരളത്തിലെ പ്രശസ്തമായ നാഗാരാധനാ കേന്ദ്രങ്ങളിലൊന്നാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ മന ഭക്തിയുടെ കേന്ദ്രം മാത്രമല്ല, പ്രകൃതിയും പാരമ്പര്യവും സംരക്ഷിക്കപ്പെടുന്ന അപൂർവ സാംസ്കാരിക പൈതൃകവുമാണ്.
പച്ചപ്പാർന്ന മരങ്ങൾ തണലൊരുക്കുന്ന വിശാലമായ പരിസരം, പക്ഷികളുടെ കലരവം, ശുദ്ധമായ വായു, പുരാതന നാഗക്കാവുകൾ, ശാന്തത നിറഞ്ഞ അന്തരീക്ഷം ഇവയെല്ലാം ചേർന്ന് പാതിരിക്കുന്നത്ത് മനയെ ഒരു ആത്മീയ വനസങ്കേതമാക്കി മാറ്റുന്നു. നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി മനസ്സിന് ആശ്വാസം തേടുന്നവർക്ക് ഇവിടെ എത്തുമ്പോൾ ഒരു പ്രത്യേക അനുഭവമാണ് ലഭിക്കുന്നത്.
മനയുടെ ഹൃദയഭാഗത്തുള്ള നാഗക്കാവുകൾ പ്രകൃതിസംരക്ഷണത്തിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങളാണ്. തലമുറകളായി സംരക്ഷിക്കപ്പെട്ടുവരുന്ന ഈ വിശുദ്ധ വൃക്ഷസമൂഹങ്ങളും ജൈവവൈവിധ്യവും കേരളത്തിന്റെ പുരാതന പ്രകൃതി സംസ്കാരത്തെ ഓർമ്മിപ്പിക്കുന്നു. മനുഷ്യനും പ്രകൃതിയും ദൈവവിശ്വാസവും ഒരുമിച്ച് നിലനിൽക്കാമെന്ന സന്ദേശമാണ് ഈ കാവുകൾ നൽകുന്നത്.
സന്താനലാഭം, കുടുംബക്ഷേമം, സർപ്പദോഷപരിഹാരം എന്നിവയ്ക്കായി ദൂരദൂരങ്ങളിൽ നിന്ന് ഭക്തർ ഇവിടെ എത്തിച്ചേരുന്നു. നൂറും പാലും, ആയില്യപൂജ, സർപ്പബലി, പുഷ്പാഞ്ജലി തുടങ്ങിയ വഴിപാടുകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഭക്തിയോടെയും വിശ്വാസത്തോടെയും നടത്തുന്ന പ്രാർത്ഥനകൾക്ക് നാഗരാജാവിന്റെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.
മഴനനഞ്ഞ മണ്ണിന്റെ മണം, പച്ചപ്പിൽ പൊതിഞ്ഞ വഴികൾ, നിശബ്ദതയിൽ മുഴങ്ങുന്ന മന്ത്രോച്ചാരണങ്ങൾ, ദീപപ്രഭയിൽ തിളങ്ങുന്ന നാഗപ്രതിഷ്ഠകൾ - ഇവയെല്ലാം ചേർന്ന് പാതിരിക്കുന്നത്ത് മനയെ ഒരു സാധാരണ ആരാധനാകേന്ദ്രത്തിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
പ്രകൃതിയെ ദൈവമായി കണ്ടിരുന്ന നമ്മുടെ പൂർവികരുടെ സംസ്കാരവും വിശ്വാസവും ഇന്നും ജീവനോടെ നിലനിൽക്കുന്ന അപൂർവ ഇടമാണ് പാതിരിക്കുന്നത്ത് മന.
"പ്രകൃതിയുടെ മടിത്തട്ടിൽ നാഗരാജാവിന്റെ അനുഗ്രഹം നിറഞ്ഞുനിൽക്കുന്ന ദിവ്യസാന്നിധ്യം.... അതാണ് പാതിരിക്കുന്നത്ത് മന." 🙏🌿🐍
➖➖➖➖➖➖➖➖➖➖➖➖➖
കൂടുതൽ പാലക്കാടൻ വാർത്തകളും വിശേഷങ്ങളും, തൊഴിൽ അവസരങ്ങളും മൊബൈലിൽ ലഭിക്കാൻ ട്രോൾ ആലത്തൂർ വാട്സപ്പ്, ഫേസ്ബുക് ഗ്രൂപ്പുകളിൽ അംഗമാകൂ🙏🏾👍🏽
Whatsapp Group Link : https://chat.whatsapp.com/CX5flt3A2sX8jKWaF2nXTO?mode=gi_t
Facebook group Link : https://www.facebook.com/share/g/1BPeKCG2Hh/?mibextid=wwXIfr
page : https://www.facebook.com/share/18XgP7pNGb/?mibextid=wwXIfr
Instagram : https://www.instagram.com/voice_of_alathur?igsh=bmhqYzNuNXBwd25k&utm_source=qr
22/06/2026
കാക്കകൾ കരഞ്ഞാൽ വീട്ടിൽ വിരുന്നുകാർ വരുമോ ?
പണ്ടുകാലം മുതൽക്കേ കേട്ട് വളർന്നൊരു സമ്പ്രദായം ആണ് ഇത്. എന്നാൽ സത്യത്തിൽ അങ്ങനെ ആണോ ?
ബുദ്ധിയുടെ കാര്യത്തിൽ കാക്കകൾ വളരെയേറെ മുൻപന്തിയിലുള്ള പക്ഷി വർഗ്ഗമാണ്. മറ്റു പക്ഷികളെക്കാൾ അപകടം തിരിച്ചറിയാനുള്ള കഴിവ് കാക്കകൾക്കുണ്ട്. ഇങ്ങനെ വരാൻ പോകുന്ന അപകടത്തെയോ പതിയിരിക്കുന്ന തന്റെ ശത്രുവിനെയോ കാണുമ്പോഴാണ് കാക്കകൾ നിർത്താതെ കരയുന്നതും മറ്റ് കാക്ക കൂട്ടങ്ങളെ അങ്ങോട്ട് ക്ഷണിച്ചു വരുത്തുന്നതും.
നമ്മുടെ വീടുകളിൽ പാമ്പ്, പൂച്ച, പട്ടി പോലുള്ളവയുടെ സാമീപ്യം അറിയുമ്പോഴാണ് കാക്കകൾ നിർത്താതെ കരയുന്നത്.
അതുകൊണ്ട് ഇനി മുതൽ കാക്കകൾ നിർത്താതെ കരയുന്നത് കേട്ടാൽ വിരുന്നുകാർ വരുന്നുണ്ടോ നോക്കുന്നതിന് പകരം പതുങ്ങി ഇരിക്കുന്ന അപകടത്തെ അന്വേഷിക്കുന്നതാവും ഉചിതം😄
➖➖➖➖➖➖➖➖➖➖➖➖➖
കൂടുതൽ പാലക്കാടൻ വാർത്തകളും വിശേഷങ്ങളും, തൊഴിൽ അവസരങ്ങളും മൊബൈലിൽ ലഭിക്കാൻ ട്രോൾ ആലത്തൂർ വാട്സപ്പ്, ഫേസ്ബുക് ഗ്രൂപ്പുകളിൽ അംഗമാകൂ🙏🏾👍🏽
Whatsapp Group Link : https://chat.whatsapp.com/CX5flt3A2sX8jKWaF2nXTO?mode=gi_t
Facebook group Link : https://www.facebook.com/share/g/1BPeKCG2Hh/?mibextid=wwXIfr
page : https://www.facebook.com/share/18XgP7pNGb/?mibextid=wwXIfr
Instagram : https://www.instagram.com/voice_of_alathur?igsh=bmhqYzNuNXBwd25k&utm_source=qr
22/06/2026
NTP : തമിഴ് മണമുള്ള പ്രൈവറ്റ് ബസ് സർവ്വീസ്…
തൃശ്ശൂർ ഭാഗത്തു പോയിട്ടുള്ളവർ കണ്ടിട്ടുണ്ടാകും, പൊള്ളാച്ചി ബോർഡ് വെച്ച എൻ.ടി.പി. എന്ന സ്വകാര്യ ബസ്. ‘നല്ലപ്പ ട്രാൻസ്പോർട്ട്സ് പൊള്ളാച്ചി’ എന്നാണു NTP യുടെ മുഴുവൻ പേര്.
തൃശ്ശൂരിൽ പണ്ട് ‘കിഴക്കൻ വണ്ടി’ എന്നൊരു പ്രയോഗമുണ്ടായിരുന്നു. കുതിരാൻ കയറി ഇറങ്ങി വരുന്ന വണ്ടികൾക്ക് പൊതുവേയുള്ള ഒരു വിളിപ്പേര് ആയിരുന്നു ഇത്.ഇവയിൽ നല്ലൊരു ശതമാനം എൻ.ടി.പി ബസ്സുകൾ ആയിരുന്നു. പൊള്ളാച്ചി ആസ്ഥാനമായുള്ള ഈ ഗ്രൂപ്പിന് നിരവധി ബസ്സുകൾ ഉണ്ടായിരുന്നു പണ്ട്.
കേരള-തമിഴ്നാട് അന്ത:സംസ്ഥാന കരാർ പ്രകാരം പൊള്ളാച്ചിയിൽ നിന്ന് കേരളത്തിലേക്കുള്ള പെർമിറ്റുകൾ കേരളത്തിലെ സ്വകാര്യ ഓപ്പറേറ്റർമാർക്ക് നല്കിയപ്പോൾ തൃശ്ശൂർ – പൊള്ളാച്ചി റൂട്ട് ഏറ്റെടുത്തത് എൻ.ടി.പി ആയിരുന്നു. തൃശ്ശൂരായിരുന്നു കേരളത്തിൽ എൻ.ടി.പി യുടെ ആസ്ഥാനം. ദേശാസാല്കരണത്തിനു മുൻപ് എൻ.ടി.പിയുടെ വണ്ടികൾ എറണാകുളം ജില്ല വരെ എത്തിയിരുന്നു.
എൺപതുകളുടെ അവസാനത്തോടെ തൃശ്ശൂർ – പാലക്കാട്, തൃശ്ശൂർ – പൊള്ളാച്ചി, തൃശ്ശൂർ – ഗോവിന്ദാപുരം എന്നീ റൂട്ടുകളിൽ ഏറിയ പങ്കും എൻ.ടി.പി. യുടെ ബസ്സുകളായി. ഇതിനു പുറമെ തൃശ്ശൂർ – കൊടുവായൂർ – മീനാക്ഷിപുരം, തൃശ്ശൂർ – നെന്മാറ – അയിലൂർ, തൃശ്ശൂർ – നെന്മാറ – അടിപ്പെരണ്ട, പഴയന്നൂർ – ആലത്തൂർ – ചിറ്റൂർ, പെരുങ്ങോട്ടുകുറിശ്ശി – പൊള്ളാച്ചി എന്നിങ്ങനെയുള്ള റൂട്ടുകളും എൻ.റ്റി.പി ക്കുണ്ടായിരുന്നു.
തൃശ്ശൂർ പൂങ്കുന്നത്ത് എൻ.ടി.പിയ്ക്ക് ഒരു വർക്ഷോപ്പ് ഉണ്ടായിരുന്നു. തൃശ്ശൂരിൽ ഹാൾട്ടുള്ള വണ്ടികൾ രാത്രി ലാസ്റ്റ് ട്രിപ്പ് കഴിഞ്ഞു തൃശ്ശൂർ റൌണ്ടിൽ ആളെ ഇറക്കി നേരെ പൂങ്കുന്നത്തേക്കു വിടും.
താരതമ്യേന പഴയ ബസ്സുകളായിരുന്നു എൻ.ടി.പി യുടേത്. പുതിയ ബസ്സുകൾ കഴിവതും വാങ്ങാറില്ല. തമിഴ്നാട്ടിൽ ഓടി പതം വന്ന വണ്ടികളാണ് ഇവർ വാങ്ങി ഒടിക്കാറ്. തൃശ്ശൂർ – പൊള്ളാച്ചി റൂട്ടിൽ മാത്രമേ അല്പമെങ്കിലും പുതിയ വണ്ടികൾ ഇവർ ഇറക്കിയിട്ടുള്ളൂ.
തൊണ്ണൂറുകളുടെ ആദ്യം, പാലക്കാട് ജില്ലയിലെ കണ്ണാടിയിലും തൃപ്പാളൂരുമൊക്കെ ബൈപാസ്സുകൾ സജ്ജമായി. ദേശീയപാത വികസിച്ചപ്പോൾ തൃശ്ശൂർ – പാലക്കാട് റൂട്ടിൽ ലിമിറ്റഡ് സ്റ്റോപ്പ് യുഗം ആരംഭിച്ചു. കണ്ണപ്പ ഗ്രില്ലും മികച്ച സ്പീഡുമൊക്കെയായി പുതിയ ബസ്സുകൾ കളം നിറഞ്ഞപ്പോൾ, പഴകിയ ബസ്സുകളുമായി പിടിച്ചു നിൽക്കാൻ ശ്രമിച്ച എൻ.ടി.പി. യിൽ നിന്നും യാത്രക്കാർ പതിയെ അകലാൻ തുടങ്ങി. ലോക്കൽ വണ്ടികൾ വരെ ഹെഡ് റെസ്റ്റ് ഉള്ള സീറ്റുകളുമായി ഓടുമ്പോൾ തൃശ്ശൂർ – പൊള്ളാച്ചി റൂട്ടിലൊക്കെ ഹെഡ് റെസ്റ്റില്ലാത്ത സീറ്റുമായായിരുന്നു എൻ.ടി.പി. സർവ്വീസ് നടത്തിയിരുന്നത്.
തൊണ്ണൂറുകളുടെ അവസാനം, അവരുടെ KL-08 B 48 എന്ന വണ്ടിയും വിറ്റപ്പോൾ തൃശ്ശൂർ – പാലക്കാട് റൂട്ടിൽ നിന്നും അവർ കളം ഒഴിഞ്ഞു. തൃശ്ശൂർ – പാലക്കാട് റൂട്ടിൽ നിന്നും പിന്മാറിയെങ്കിലും അവർ പിന്നേയും ഏറെക്കാലം കുത്തക റൂട്ടുകളായ തൃശ്ശൂർ – ഗോവിന്ദാപുരം, തൃശ്ശൂർ – പോള്ളാച്ചി എന്നിവയിൽ ഓടിക്കൊണ്ടിരുന്നു. പിന്നെപ്പിന്നെ ഓരോ പെർമിറ്റുകളായി കൊടുത്തു തുടങ്ങി. അയിലൂർ, അടിപ്പെരണ്ട പെർമിറ്റുകൾ ഇല്ലാതായി. മറ്റു ചില പെർമിറ്റുകളിൽ വേറെ ബസ്സുകൾ വന്നു.
നിലവിൽ തൃശ്ശൂർ – പൊള്ളാച്ചി, പൊള്ളാച്ചി – പെരിങ്ങോട്ടുകുറിശ്ശി റൂട്ടിൽ എൻ.ടി.പി. സർവ്വീസുകൾ നടത്തുന്നുണ്ട്.
➖➖➖➖➖➖➖➖➖➖➖➖➖
കൂടുതൽ പാലക്കാടൻ വാർത്തകളും വിശേഷങ്ങളും, തൊഴിൽ അവസരങ്ങളും മൊബൈലിൽ ലഭിക്കാൻ ട്രോൾ ആലത്തൂർ വാട്സപ്പ്, ഫേസ്ബുക് ഗ്രൂപ്പുകളിൽ അംഗമാകൂ🙏🏾👍🏽
Whatsapp Group Link : https://chat.whatsapp.com/CX5flt3A2sX8jKWaF2nXTO?mode=gi_t
Facebook group Link : https://www.facebook.com/share/g/1BPeKCG2Hh/?mibextid=wwXIfr
page : https://www.facebook.com/share/18XgP7pNGb/?mibextid=wwXIfr
Instagram : https://www.instagram.com/voice_of_alathur?igsh=bmhqYzNuNXBwd25k&utm_source=qr
21/06/2026
കേരളത്തിലെ വർണശബളമായ ക്ഷേത്രോത്സവങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന പൂരങ്ങളിലൊന്നാണ് ചിനക്കത്തൂർ പൂരം. പാലക്കാടു ജില്ലയിലെ ഒറ്റപ്പാലത്ത് സ്ഥിതി ചെയ്യുന്ന ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിലാണ് ചിനക്കത്തൂർ പൂരം കൊണ്ടാടുന്നത്. ശ്രീ ഭദ്രകാളി രണ്ടു വ്യത്യസ്ത ഭാവങ്ങളിൽ കുടിയിരിക്കുന്ന ക്ഷേത്രമാണ് ചിനക്കത്തൂർ ഭഗവതി ക്ഷേത്രം.തെക്കോട്ട് ദർശനം വരുന്ന അപൂർവ്വക്ഷേത്രം,മൂന്ന് കൊടിമരങ്ങളുള്ള ക്ഷേത്രം തുടങ്ങി ധാരാളം സവിശേഷതകളാണ് ഈ ക്ഷേത്രത്തിനുള്ളത്.
പല ഐതീഹ്യ പാരമ്പര്യമുള്ള ക്ഷേത്രമാണിത്.സീതാന്വേഷണത്തിനായി ലങ്കയിലേയ്‌ക്ക് പോകുന്ന ശ്രീരാമനും ലക്ഷ്മണനും യാത്ര ചെയ്ത് ക്ഷീണിച്ച് ഭാരതപ്പുഴയുടെ തീരത്തെത്തി. യാത്രയിൽ ശ്രീധർമ്മശാസ്താവും ഭദ്രകാളിയും അവർക്കൊപ്പമുണ്ടായിരുന്നു. വിശ്രമത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം അന്വേഷിച്ചു വരാൻ ശ്രീരാമൻ ശാസ്താവിനോട് അപേക്ഷിച്ചു. ഉടനെ ശാസ്താവ് ഭദ്രകാളിയോടൊപ്പം സ്ഥലം അന്വേഷിക്കാൻ പുറപ്പെട്ടു. അവർ അങ്ങനെ തിരുവില്വാമലയിലെത്തി. വിശ്രമിയ്‌ക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം അവിടമാണെന്ന് മനസിലാക്കിയ അവർ അവിടെത്തന്നെയിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും ശാസ്താവിനെയും ഭദ്രകാളിയെയും കാണാതത്തിൽ സംശയം പൂണ്ട ശ്രീരാമലക്ഷ്മണന്മാർ ഉടനെ ഇരുവരെയും അന്വേഷിച്ചു നടക്കാൻ തുടങ്ങി . അന്വേഷണത്തിനൊടുവിൽ തിരുവില്വാമലയിലെത്തിയ അവർ ശാസ്താവിനെ കണ്ടെത്തി. ദേഷ്യപ്പെട്ട ശ്രീരാമൻ ശാസ്താവിനെ പുറംകാലുകൊണ്ട് ചവുട്ടിവീഴ്‌ത്തി. ചവുട്ടേറ്റ ശാസ്താവ് ചെന്നുവീണത് 50 അടി താഴെയുള്ള പടുകുഴിയിലാണ്. തിരുവില്വാമലയിലെ വില്വാദ്രിനാഥക്ഷേത്രത്തിലെ ഉപപ്രതിഷ്ഠയായ കുണ്ടിലയ്യപ്പൻ അങ്ങനെയാണ് വന്നതെന്ന് വിശ്വസിക്കപ്പെടുന്നു
ഈ സംഭവം കണ്ട ഭദ്രകാളി ഉടനെത്തന്നെ ‘അയ്യോ! എന്നെ കൊല്ലുന്നേ! രക്ഷിയ്‌ക്കണേ!’ എന്നും നിലവിളിച്ചുകൊണ്ട് ഓടിപ്പുറപ്പെട്ടു. ശ്രീരാമനും ലക്ഷ്മണനും ഭദ്രകാളിക്കു പിന്നാലെ ഓടി. ഭദ്രകാളി ഭാരതപ്പുഴ കടന്ന് മറുകരയിലെത്തി ഒരു സ്ഥലത്തെത്തിയപ്പോൾ ഓട്ടം നിർത്തി സ്വയംഭൂവായി അവിടെ അവതരിച്ചു. അവിടെയാണ് ഇന്ന് ചിനത്തൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആദ്യം വടക്കോട്ടായിരുന്നു പ്രതിഷ്ഠയുടെ ദർശനം. പിന്നീട് സ്വയം തിരിഞ്ഞ് തെക്കോട്ടാകുകയായിരുന്നുവെന്ന് പറയപ്പെടുന്നു.ഭദ്രകാളി വിളിച്ചോടിയ ‘അയ്യോ! എന്നെ കൊല്ലുന്നേ! രക്ഷിയ്‌ക്കണേ’ എന്ന വാക്കുകൾ ഇന്നും കുംഭമാസത്തിലെ പൂരക്കാലത്ത് ക്ഷേത്രപരിസരത്ത് മുഴങ്ങിക്കേൾക്കാറുണ്ട്.
ക്ഷേത്രത്തിലെ രണ്ട് പ്രധാന പ്രതിഷ്ഠകളാണ് ചിനത്തൂർ മേൽ കാവിലമ്മയും , ചിനത്തൂർ താഴത്തെ കാവിലമ്മയും .അത്യുഗ്രരൂപത്തിലുള്ള ഭദ്രകാളിയാണ് മേലേക്കാവിലമ്മ. താഴെ കാവിലമ്മ യാകട്ടെ ശാന്തരൂപിണിയായാണ് .
ചിനക്കത്തൂർ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവമാണ് ചിനക്കത്തൂർ പൂരം. എല്ലാ വർഷവും മലയാള മാസം കുംഭത്തിൽ മകം നാളിൽ പകൽ മുതൽ പിറ്റേദിവസം പൂരം നാൾ വരെ ആഘോഷിക്കുന്ന പൂരത്തിനു കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ഭക്തരാണ് എത്തുന്നത്.
സംസ്ഥാനത്തെ ഏറ്റവും ആവേശജനകവും ആകർഷകവുമായ നാടൻ കലാരൂപങ്ങളാണ് പൂരത്തിന്റെ പ്രധാന സവിഷേതകളിൽ ഒന്ന്. തനത് കലാരൂപങ്ങളായ വെള്ളാട്ട്, പൂതനും തിറയും, പുലിക്കളി, കുംഭംകളി, കുടക്കളി, തേര്, തട്ടല്‍മേല്‍ കൂത്ത് എന്നിവയാണ് പൂരത്തിന് മാറ്റുകൂട്ടുന്നത്. പ്രധാന ആനകളുടെ ഘോഷയാത്രയോടെപ്പം ഭക്തര്‍ വഹിക്കുന്ന കുതിരയുടേയും കാളയുടേയും രൂപങ്ങളും ഈ പൂരത്തെ മറ്റ് ഉത്സവങ്ങളിൽ നിന്നും സമ്പന്നമാക്കുന്നു. പഞ്ചവാദ്യം, പാണ്ടിമേളം, പുലികളി ഇവയൊക്കെ ചിനക്കത്തൂർ പൂര പറമ്പുകളെ ആവേശഭരിതമാക്കുന്നു.
ഒറ്റപ്പാലം, പാലപ്പുറം, മീറ്റ്ന, എറക്കോട്ടിരി, പല്ലാർമംഗലം തെക്കൻ മംഗലം, വടക്കുമംഗലം എന്നീ ദേശങ്ങളാണ് പൂരത്തിൽ പങ്കെടുക്കുന്നത്.
പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഉച്ചയ്‌ക്കുശേഷം ദേശങ്ങളിൽ നിന്നു പുറപ്പെടുന്ന ആനപ്പൂരങ്ങൾ മൈതാനത്തിന്റെ ഇരുവശങ്ങളിലും കിഴക്കും പടിഞ്ഞാറുമായി അണിനിരക്കും.ഒറ്റപ്പാലം, പാലപ്പുറം, മീറ്റ്ന, എറക്കോട്ടിരി, പല്ലാർമംഗലം ദേശങ്ങളിലെ 17 ഗജവീരന്മാർ പടിഞ്ഞാറൻ ചേരിയിലാണ്.തെക്കുമംഗലം, വടക്കുമംഗലം ദേശങ്ങളിലെ 10 ആനകൾ കിഴക്കൻ ചേരിയിലും. പിന്നെ കുടമാറ്റം,അത് കഴിഞ്ഞാണ് വിശ്വപ്രസിദ്ധമായ കുതിരകളി.കാലികഴിഞ്ഞു കുതിരകൾ പിൻവാങ്ങും. കളി കഴിഞ്ഞു കുതിരകൾ പന്തികളിലേക്കു പിൻവാങ്ങിക്കഴിഞ്ഞാൽ പിന്നെ ദേവിയെ വണങ്ങാനെത്തുന്ന തേരും തട്ടിന്മേൽക്കൂത്തും വഴിപാട് കുതിരകളും കാളകളും പൂരപ്പറമ്പ് കയ്യടക്കും.
പൂരത്തിൽ പങ്കെടുക്കുന്ന കലാരൂപങ്ങളുടെ ധാരാളിത്തം കൊണ്ട് ചിനക്കത്തൂർ ഒന്നാമതാണ്. പകൽപ്പൂരം പിരിയുമ്പോൾ പിന്നെ ആകാശപൂരമാണ്.വെടിക്കെട്ട്. രാത്രി 8നു പടിഞ്ഞാറൻ ചേരിയുടെയും 9.30 നു കിഴക്കൻ ചേരിയുടെയും വെടിക്കെട്ട്.അപ്പോഴേക്കും തട്ടകങ്ങളിൽ നിന്നും രാത്രിപ്പൂരം പുറപ്പെട്ടിരിക്കും. പുലർച്ചയോടെ രാത്രിപ്പൂരം ഇങ്ങെത്തും. രാത്രിപ്പൂരം പൂരം നാൾ പുലർച്ചെ വീണ്ടും പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രസന്നിധിയിലെത്തി എഴുന്നള്ളിക്കും.
രാവിലെ ഏഴരയോടെ ഇരു ചേരികളിലെയും 27 ഗജവീരന്മാർ ദേവീസന്നിധിയിൽ ഒന്നിച്ചണിനിരക്കും .ആ കൂട്ടിയെഴുന്നള്ളിപ്പ് പൂർത്തിയാക്കുമ്പോൾ പിന്നെ ഉപചാരം ചൊല്ലൽ. അതെ വരെയുണ്ടായിരുന്ന ആവേശവും വാശിയും ഒക്കെ മാറ്റിവെച്ചു നാടും നാട്ടാരും കണ്ണീരണിയുന്ന നേരം. പിന്നെ വീണ്ടും കലാശക്കളി .മുൻ രാത്രിയുടെ പകൽ വെളിച്ചത്തിലെ ആവർത്തനം. എല്ലാം കണ്ടു കൊണ്ട് അഭയപ്രദായിനിയായ ‘അമ്മ വാണരുളും.
എന്തുകൊണ്ടും കണ്ണിനും മനസ്സിനും ആനന്ദം പകരുന്ന കാഴ്ച തന്നെയാണ് ഈ പൂരം. ജീവിതത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായും കണ്ടിരിക്കേണ്ട പാലക്കാടൻ വേലകളിൽ ഒന്നാണ് ചിനക്കത്തൂർ പൂരം.
➖➖➖➖➖➖➖➖➖➖➖➖➖
കൂടുതൽ പാലക്കാടൻ വാർത്തകളും വിശേഷങ്ങളും, തൊഴിൽ അവസരങ്ങളും മൊബൈലിൽ ലഭിക്കാൻ ട്രോൾ ആലത്തൂർ വാട്സപ്പ്, ഫേസ്ബുക് ഗ്രൂപ്പുകളിൽ അംഗമാകൂ🙏🏾👍🏽
Whatsapp Group Link : https://chat.whatsapp.com/CX5flt3A2sX8jKWaF2nXTO?mode=gi_t
Facebook group Link : https://www.facebook.com/share/g/1BPeKCG2Hh/?mibextid=wwXIfr
page : https://www.facebook.com/share/18XgP7pNGb/?mibextid=wwXIfr
Instagram : https://www.instagram.com/voice_of_alathur?igsh=bmhqYzNuNXBwd25k&utm_source=qr
Click here to claim your Sponsored Listing.
Category
Website
Address
Theni