MA Samad
28/06/2026
അധികാര സ്ഥാനങ്ങളിൽ എത്തിയവരെ കുറിച്ചുള്ള എഴുത്തുക്കളുടെ കാലമാണിപ്പോൾ!
അങ്ങിനെ എഴുതുന്നത് ഒരു തെറ്റൊന്നുമല്ല.
അങ്ങിനെ എഴുതുകയും അങ്ങിനെയുള്ളവരെക്കുറിച്ച് പറയുകയും ചെയ്യുന്നതും നല്ല കാര്യം!
എന്നാൽ. ..
ഖൽബിൽ ഇടം നേടിയ ചിലരുണ്ട്....
അവർ എപ്പോഴും നമുക്കരികിലല്ലെങ്കിലും അകതാരിൽ എപ്പോഴും അവരുണ്ടാകും. ...
ഹൃദ്യമായ ഇന്നലെകളിലെ പച്ചപ്പാർന്ന ഓർമ്മകൾ അവരുടേത് കൂടിയാണ്!
കൗമാരകാലത്ത് സ്വപ്നം കാണാൻ പഠിപ്പിച്ച മൂന്നക്ഷരം msf
ചരൽക്കുന്നിലെ msf സംസ്ഥാന ക്യാമ്പ് ;
നേതൃത്വം : ടി വി ഇബ്രാഹിം, ടി ടി ഇസ്മായിൽ, കരീം ചെലേരി
മന്ത്രിമാർ നേതാക്കൾ എല്ലാം പങ്കെടുത്ത നവ്യാനുഭവം സമ്മാനിച്ച ദിനങ്ങൾ.
വൈകാരികമായല്ലാതെ ശ്രവിക്കാൻ കഴിയാത്ത ടി എ അഹമ്മദ് കബീർ സാഹിബിന്റെ പ്രസംഗം, നിർബന്ധമായും വായിച്ചിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ട രണ്ട് പുസ്തകങ്ങൾ (ക്യാമ്പ് കഴിഞ്ഞ് വന്ന ശേഷം അവ സംഘടിപ്പിക്കുവാനുള്ള വെമ്പൽ)
ഗ്രൂപ്പ് ചർച്ചാവതരണ സമയത്താണ് അയാളെ പരിചയമാകുന്നത്!
പി എം സാദിഖലി.....
പിന്നീട് അദ്ദേഹത്തിന്റെ സഹാഭാരവാഹിയായി msf, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിൽ പ്രവർത്തിക്കാൻ സാധിച്ചു. msf ചരിത്രത്തിലെ എക്കാലത്തേയും അവിസ്മരണീയമായ “കോർദോവ” സമ്മേളനത്തിന്റെ മുഖ്യ ശില്പി. പിൽകാലത്തെ സംഘടനാ ചരിത്രത്തിലെ നിരവധി പരിപാടികളുടെ ആസൂത്രകൻ,പ്രമേയേ ആവിഷ്ക്കാരം , ലോഗോ ഡിസൈനിങ് എല്ലാത്തിലും ഒരു സാദിഖ് ടച്ച് ഉണ്ടായിരുന്നു.
ദാർശനികതയിലൂന്നിയുള്ള പ്രഭാഷണങ്ങൾ, എഴുത്തുകൾ, മിഴിവാർന്ന ചിത്രങ്ങൾ, മികച്ച സംഘടനാ വൈഭവം. .... അനുഗ്രഹീതമായ ആ പ്രതിഭ തന്നെയായിരുന്നു msf യൂത്ത് ലീഗ് കാലഘട്ടങ്ങളെ അവിസ്മരണീയമാക്കിയത്.നവ മാധ്യമങ്ങൾ പിറവി കൊള്ളാത്ത ആക്കാലങ്ങളിലെ കാഴ്ചകൾ ഇന്ന് അത്യപൂർവമാണ്. റിയലിനേക്കാൾ റീൽ ജയിക്കുന്ന കാലത്ത് തോൽക്കാനും ചിലരൊക്കെ ഉണ്ടാവേണ്ടേ.
ഒരു തവണ, 2016 ൽ ഗുരുവായൂരിൽ നിന്നും നിയമ സഭയിലേക്ക് ജനവിധി തേടിയെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. അന്നും അതിന് മുമ്പും പരാജയപ്പെട്ട പലരും പിന്നീട് മത്സരിച്ച് എം എൽ എ മാരും മന്ത്രിമാരുമൊക്കെയായി. കൂടെയുള്ളവരും, പിറകിലും,ഏറെ പിറകിലുമൊക്കെയുണ്ടായിരുന്നവരും പല അധികാര സ്ഥാനങ്ങളിലേക്കും പദവികളിലേക്കും നിയോഗിക്കപെട്ടപ്പോഴും അയാളെ ഓർക്കാൻ അക്കാലങ്ങളിലെ സംഘടനാ ബന്ധങ്ങളെ ഉണ്ടായിട്ടുള്ളൂ.
പറയേണ്ട പലരും നിശബ്ദരാകുംബോഴും, ചേർത്ത് പിടിക്കേണ്ടവർ അകലം പാലിക്കുമ്പോഴും ഇങ്ങിനെയുള്ളവരെ കുറിച്ച് പറയാനും ആരെങ്കിലുമൊക്കെ വേണ്ടേ? നല്ല പ്രായം സംഘടനയുടെ വളർച്ചക്കായി മാറ്റി വെച്ച പലരും ജീവിതത്തിന് മുമ്പിൽ വിയർത്തു നിൽക്കുമ്പോൾ ; കാലം നൽകിയ അനുഗ്രഹങ്ങളിൽ അഭിരമിക്കുന്നവർ കണ്ണ് തുറക്കാതിരിക്കുന്നത് അവനവനോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ട് മാത്രമായിരിക്കും!
“ ഇത് കൊണ്ടൊക്കെ എന്ത് നേടി ” എന്ന ചോദ്യശരങ്ങൾ ആക്ഷേപമായും, പരിഹാസ്യമായും ഇടകലർന്ന് ഇടയ്ക്കിടെ ഇടിവാളായി തുടരുമ്പോഴും ഇരുട്ടേതുമില്ലാതെ ( ഇരുട്ടൊട്ടുമില്ലാതെ ) അകതാരിലെ വെളിച്ചം ഇങ്ങിനെയുള്ളവർക്കെന്നും ആത്മാഭിമാനവും, അന്തസ്സും സമ്മാനിക്കുമെന്നതും നേർ സാക്ഷ്യം.
വിമർശിക്കുന്നവർക്കുമശേഷമറിയില്ല ഇങ്ങിനെയുള്ളവരുടെ ഉള്ളും പുറവും!
ചോദിക്കൽ, പ്രലോഭിപ്പിക്കൽ, യാചിക്കൽ, ഭീഷണിപ്പെടുത്തൽ അർഹിക്കുന്നതോ, അർഹിക്കാത്തതോ നേടിയെടുക്കാനുള്ള മുന്നുപാധികളാകുന്ന ഇക്കാലത്ത് ഇങ്ങിനെയും മുമ്പോട്ട് പോകുന്ന പച്ച മനുഷ്യരുടേതുകൂടിയാകണം രാഷ്ട്രീയം!
അധികാരം നിർണ്ണയിക്കുന്ന അന്തസ്സിനപ്പുറത്ത് ആത്മാഭിനം സമ്മാനിക്കുന്ന, ആത്മസംപ്തൃപ്തി നൽകുന്ന രാഷ്ട്രീയം എത്ര മനോഹരം!
അവിടെയാണ് സാദിഖലിയെ പോലുള്ളവർ വിജയികളാകുന്നത്.
✍ എം എ സമദ്
28/06/26
17/05/2026
ശ്രീ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യുന്നു!
ഏറെ പ്രതീക്ഷകളോടെയാണ് കേരളം പുതിയ സർക്കാരിനെ നോക്കി കാണുന്നത്. നിലപാടുകൾ , സത്യസന്ധത, ജനപക്ഷ വികസനം എല്ലാം ഉൾചേർന്ന ക്ഷേമ ഭരണമാകട്ടെ ലക്ഷ്യം.
പ്രകോപനങ്ങൾ, നിരന്തരമായ വിഷം വമിപ്പിക്കൽ, സമുദായിക സൗഹാർദ്ദം നശിപ്പിക്കുവാനുള്ള ശ്രമങ്ങൾ എല്ലാം ഒരു ഭാഗത്ത് തകൃതിയായി നടക്കുന്നു! ജാഗ്രതയുടെ കാലം കൂടിയാണ് വരാൻ പോകുന്നത്!
യുഡിഎഫ് ടീം ന് അഭിവാദ്യങ്ങൾ!
മികച്ച ഭരണം കാഴ്ചവെക്കാൻ കഴിയട്ടെ! ആശംസകൾ.
നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് മത്സരിച്ചത് 27 സീറ്റിലാണ്. അതിൽ 22 സീറ്റിലും മികച്ച വിജയം, ഏറ്റവും കൂടുതൽ സ്ട്രേക്ക് റേറ്റ് ഉള്ള പാർട്ടി.
27 സീറ്റിലധികം മത്സരിക്കാനുള്ള സ്ട്രെങ്ത് ലീഗിനുണ്ട്, അത് ആർക്കും അറിയാവുന്ന കാര്യവുമാണ്. മുന്നണിയുടെ ഐക്യവും കെട്ടുറപ്പും നിലനിർത്താൻ ലീഗ് എന്നും ഒരു പണതൂക്കം മുന്നിൽ തന്നെയാണ്. ആരും അതൊന്നും ഒരു ദൗർബല്യമായി കാണേണ്ടതുമില്ല!
പത്ത് വർഷത്തെ കൊട്ടാരവാസത്തിന് ശേഷം ചില “കുമാരന്മാരൊക്കെ” നാക്ക് പുറത്തേക്കിടാൻ തുടങ്ങിയിട്ടുണ്ട്.എല്ലാ കാലങ്ങളിലും കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാറ് ഏറ്റവും കൂടുതൽ എം.എൽ.എ മാരുള്ള പാർട്ടിയാണ്, സ്വന്തം മുന്നണിയിലെ കക്ഷികളോട് അഭിപ്രായവും ചോദിക്കാറുണ്ട്, അവർ പറയാറുമുണ്ട്.
എന്നാൽ യു.ഡി.എഫ്ന് വേണ്ടി ഒരക്ഷരം നല്ലത് പറയാത്തവർ, 10 വർഷം എൽ.ഡി.എഫ് നെ താങ്ങി നടന്നവർ ലീഗിനെ പഠിപ്പിക്കാൻ വരേണ്ട.ഞങ്ങൾ കൂടി അധ്വാനിച്ചതിന്റെ ഫലമാണ് ഈ വിജയം. അതിൽ സുകുമാരൻ നായർക്ക് ഒരു പങ്കുമില്ല. പിണറായി പ്രീണനവുമായി നടന്ന നിങ്ങൾ അപ്പോഴെല്ലാം സതീശവധം നടത്തുന്ന തിരക്കിലായിരുന്നു. ഇനി ഞങ്ങളെ പഠിപ്പിക്കാനോ വിരട്ടാനോ വരേണ്ട.അതൊക്കെ ആ മടിയിൽ തന്നെ വെച്ചോളൂ.
ഇത് യു.ഡി.എഫ് ന്റെ കാര്യം, ആര് മുഖ്യമന്ത്രി,ആരൊക്കെ മന്ത്രിമാർ, ഏതൊക്കെ വകുപ്പുകൾ, ലീഗിന്റെ വകുപ്പുകൾ ഏതെല്ലാം ഇത്യാദി കാര്യങ്ങളെല്ലാം അതാത് പാർട്ടിക്കാരും മുന്നണിയും തീരുമാനിക്കും. ശുംഭത്തരം പറഞ്ഞ് തറവാട്ടു കാരണവരാകാൻ മിനക്കെടേണ്ട.ആരും വില കല്പിക്കില്ല.
യു.ഡി.എഫ് ഭരണം വരുമ്പോഴേക്കും അസ്വസ്ഥതരാക്കുന്ന ചിലരുണ്ട്.അയ്യപ്പന്റെ സ്വർണ്ണം കട്ടപ്പോൾ പോലും വാ തുറക്കാത്തവർ, മലപ്പുറത്ത് ചെന്നാൽ ശ്വാസം മുട്ടുന്ന ചില പുള്ളികൾ.
ഇവരെയൊക്കെ നിറുത്തേണ്ടിടത്ത് നിർത്തുവാനുള്ള ആർജ്ജവം ടീം യു. ഡി. എഫ് നുണ്ടാകണം. വലിഞ്ഞു കേറി വന്ന് വാ തുറക്കുന്നവനെ വേലിക്കു പുറത്ത് തന്നെ നിറുത്തണം. ഇവരെ പേടിച്ചാകരുത് ഇനിയുള്ള ഭരണം. മറിച്ച് കൂടെ നിന്ന സാധാരണ മനുഷ്യർക്കും ഈ നാടിന്റെ പുരോഗതിക്കുമായിരിക്കണം പരിഗണന.
ഒരു കാര്യം കൂടി പറഞ്ഞോട്ടെ,
ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങൾക്കനുസരിച്ച് തന്നെ മുൻപോട്ട് പോകണം. അവിടെ ഓലപ്പാമ്പ് കാട്ടി വരുന്ന വിഷം തുപ്പിക്കളെ തികഞ്ഞ അവഗണനയോടെ പടിക്ക് പുറത്ത് തന്നെ നിറുത്തണം.
“എന്തായി”...?
നാലാൾ കൂടുന്നിടത്തൊക്കെ ചോദ്യം ഇതാണ്. കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞു. വോട്ടെണ്ണി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.
140 എം എൽ എ മാരെ ജനങ്ങൾ തെരെഞ്ഞെടുത്തു. എന്നിട്ടും ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇതുവരെയും കഴിഞ്ഞില്ല.
മുഖ്യമന്ത്രി ആരായിരിക്കണമെന്നൊക്കെ തീരുമാനിക്കേണ്ടത് ഭൂരിപക്ഷം എം.എൽ.എ മാരുള്ള പാർട്ടി തന്നെയാണ്. അതൊന്നും ആർക്കും അറിയാത്ത കാര്യമൊന്നുമല്ല.
എന്നാൽ ടീം udf ൽ mla മാരായി വന്നവരൊക്കെ അവരവരുടെ പാർട്ടിക്കാരുടെ വോട്ട് കൊണ്ട് മാത്രമാണോ വിജയിച്ചത് ? അവർക്ക് വേണ്ടി പ്രവർത്തിച്ചവരിൽ എല്ലാ ഘടക കക്ഷികളിൽ പെട്ടവരുമുണ്ട്.ജയിച്ച് ഭൂരിപക്ഷം കിട്ടിയാൽ പിന്നെ ഞങ്ങള് മതി എന്നാണെങ്കിൽ അതിനാരെയും കുറ്റപ്പെടുത്താനുമില്ല. അതൊക്കെ അവരവരുടെ അന്തസ്സ് പോലിരിക്കും!
പക്ഷെ കേരളീയർക്ക് അവരുടെ മുഖ്യമന്ത്രി ആരായിരിക്കണമെന്നൊക്കെ പറയുവാനുള്ള അവകാശമുണ്ട്. അത് പോലെ നടക്കുമോ ഇല്ലയോ എന്നൊക്കെ വേറെ കാര്യം. ..
പത്ത് വർഷത്തെ ഇടത് ഭരണം,
അതിനെതിരെയുള്ള പോരാട്ടങ്ങൾ, വർധിത വീര്യത്തോടെയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ, പ്രതിപക്ഷ നേതാവിന്റെയും ഉപ നേതാവിന്റെയും നേതൃത്വം. മികച്ച വിജയം, ഇടത് കുത്തക മണ്ഡലങ്ങളിൽ വരെ മിന്നും ജയം!
പ്രവർത്തകരും നാട്ടുകാരും വലിയ ആഹ്ലാദഹത്തിൽ. ...
പക്ഷെ എല്ലാം നശിപ്പിച്ചു,
ഇപ്പോൾ ആഹ്ലാദമില്ല,
ആരവമില്ല, പകരം
“ എന്തായി ” എന്നൊരു ചോദ്യം മാത്രം. വെറുതെ നാട്ടുകാരെ കൊണ്ട് പറയിക്കാനായി മാത്രമുള്ള ഒരുമാതിരി വൃത്തി കേടായി പോയി ഇതെല്ലാം !!!
തെരെഞ്ഞെടുപ്പിൽ മറ്റൊന്നും സ്വപ്നം കാണാതെ രാവും പകലും മുന്നണിയുടെ വിജയത്തിന് വേണ്ടി കഷ്ടപ്പെട്ട പാവം പ്രവർത്തകരോട് കാണിക്കുന്ന നന്ദികേട് കൂടിയാണീ “വൈകിപ്പിക്കൽ". എം.എൽ.യോ, മന്ത്രിയോ ഒന്നും ആകാൻ സ്വപനം കാണാത്ത പതിനായിരങ്ങളെ പൊരി വെയിലിൽ നിറുത്തിയുള്ള ഈ പകിട കളി ഇനിയെങ്കിലും അവസാനിപ്പിക്കൂ!
Click here to claim your Sponsored Listing.
Category
Contact the public figure
Telephone
Website
Address
Pattambi