Deepu Dasan

Deepu Dasan

Share

24/08/2021

അദ്ധ്യായം 10
സന്യാസി നൽകിയ പഞ്ചസാര ചായേടെ പൊറേ വയറ്റിലേക്ക് തിരികിയിറക്കിയതിന് ശേഷം കൈയ്യിൽ അവശേഷിച്ച പൊടി കഴുകിക്കളഞ്ഞ് നടരാജനോട്,
ക്ലീനർ : “സാർ…”!!
(കൊടുക്കണോ വേണ്ടയോ എന്ന് ശങ്കിച്ച്)
“ടീയൊടെ കാസ് നീങ്ക കൊടുപ്പിയാ...
ഇല്ല നാ……”!!
ഞാൻ കൊടുത്തോളം എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച് നടരാജൻ തന്റെ ചായ കുടിക്കുന്നു.
മധുരം കൂട്ടിയിടാൻ പറഞ്ഞിട്ടും ചായക്ക്‌ മധുരമില്ലല്ലോ എന്ന് ഒരു കവിൾ ചായ അകത്താക്കിയപ്പോൾ തന്നെ നടരാജന് തോന്നി.
ചായ ഇഷ്ട്ടപ്പെടാതെ ഗ്ലാസ്സ് ടേബിളിൽ വെക്കുമ്പോൾ അത് കണ്ട്,
കടക്കാരൻ : “സാർ….
ഇണ്ണക്ക് ഇന്ത ഊറിലേന്ത് സ്വീറ്റാനാ എന്ന സാപ്പിട്ടാലും…
അതുക്ക് നാമ നിനക്കിറമാതിരി സ്വീറ്റ് കെടക്കാത്....!!
അതാ... അന്ത കോവിലോടെ സ്പെഷ്യാലിറ്റി….”!!!
സംശയത്തോടെ നടരാജൻ ഗ്ലാസ്സിലേക്ക്
നോക്കുന്നതുകണ്ട്‌,
“നാൻ സൊന്നത് നമ്പവേണ്ടാ...!!
ഉങ്കളുടെ കൈയ്യിലിരിക്ക്ര സക്കരെയേ സാപ്പിട്ട് പാറ്. !!
അപ്പോ തെരിയും...
നെജ്മാ.... പൊയ്യാന്ന്....”!!!
നടരാജൻ തന്റെ കൈയിലിരിക്കുന്ന പഞ്ചസാരയിലേക്ക് നോക്കി സന്യാസി പറഞ്ഞത് മനസ്സിൽ ഓർത്ത് ഒരു നിമിഷം കണ്ണുകളടച്ചതിന് ശേഷം അത് മുറ്റത്തേക്ക് നീട്ടിയെറിഞ്ഞു.
കടക്കാരന്റെ കൈയ്യിൽ താൻ കഴിച്ച ഭക്ഷണത്തിന്റെ ബില്ല് കൊടുത്തതിന് ശേഷം ബസ്സിലേക്ക് പോകാൻ തുടങ്ങുമ്പോൾ ക്ലീനറോട്,
നടരാജൻ : “ഇതുക്കപ്പറം നൈറ്റ് എങ്കെയാവുത് സ്റ്റേ ഇറുക്കാ….”!!
ക്ലീനർ : “ഇല്ലേ സാർ...
സ്‌ട്രേറ്റാ മധുര താ…”!!!
ഉറങ്ങുന്ന പെൺകുട്ടിക്ക് വേണ്ടി ചോദിക്കുന്ന രീതിയിൽ,
നടരാജൻ : “ഇല്ലേ....
തൂക്കം മുടിഞ്ചതുക്കപ്രം ബാത്രൂമുക്ക്.... എതാവത് പോണൊന്നാ…”!!
ക്ലീനർ : “സാർ... ബാത്ത് റൂം ഇങ്കെ ഇറുക്ക്..
ഇപ്പവേ പോയിട്ട് വാ…”!!
നടരാജന്റെ പരുങ്ങൽ കണ്ട് വാച്ചിലേക്ക് നോക്കി,
“പോയിട്ട് വാങ്ക സാർ... റൊമ്പവേ ലേറ്റായിടിച്ച്…”
സംശയത്തിൽ,
നടരാജൻ : “ഇല്ലേ....
കൊഞ്ചം നേരത്ത്ക്കപ്രം….”!!
സംസാരം പകുതിയിൽ നിർത്തുന്നു.
നിസ്സാരമെന്ന രീതിയിൽ,
ക്ലീനർ : “എന്ന സാർ..."
"ഒങ്കള്ക്ക് ഓക്കെന്നാ…
റോഡിലെ നിർത്തിത്താറെം.....
ഓക്കേവാ…”!!!
സംശയത്തിൽ,
നടരാജൻ : “ഇല്ല….. പൊണ്ണുങ്ങക്ക്….”!!
ക്ലീനർ : “എന്ന സാർ… പൊണ്ണു... ണൊണ്ണു…”
(ബസ്സിലേക്ക് നോക്കിയതിന് ശേഷം)
“എല്ലാരുുമേ ഇങ്കെ വന്തുട്ട് താ ഉള്ളെ പോയിറിക്ക്...
ഉങ്കളുക്ക് പോണോന്നാ... പോയിട്ട് വാ..... ടൈമിറ്ക്ക്…”!!
വീണ്ടും സംശയത്തോടെ,
നടരാജൻ : “ഇല്ലേ…”
(സംസാരം കുറച്ചു വലിച്ചു നീട്ടി)
“അന്ത... കടൈസിയാ...... വന്ത പൊണ്ണ്‌...
അത് ഉള്ളെ തൂങ്കിട്ട് താ ഇറുക്ക്...
അതാ കേട്ടെ..….”!!!
നടരാജൻ പറയുന്നത് മനസ്സിലാകാത്ത,
ക്ലീനർ : “എന്ത പൊണ്ണ്‌......?"
"കടൈസിയാ നീങ്ക താനേ ബസ്സിലെ ഏർറത്…”!!!
നടരാജൻ : “നാനാ...."
ധൃതിയിൽ,
"ഒരു പൊണ്ണ്‌ ബാഗൊടെ ഏറലയാ…?”!!!
“നീങ്ക അവ്ള്ക്ക് ഒമിറ്റിംഗ്ന് സൊല്ലി നാന്താനെ പിന്നാടിയിരുന്ത എന്നോടെ സീറ്റ് ചേഞ്ച് പണ്ണിക്കൊടുത്തത്......!!
ന്യാപകമില്ലെയാ….”!!!
നടരാജൻ കുടിച്ച ചായ ഗ്ലാസ്സിലേക്ക് നോക്കിയതിന്‌ ശേഷം,
ക്ലീനർ : “നീങ്ക….. ഇങ്കറുന്ത് കട്ടിങ് (മദ്യം) എതാവുത് കുടിച്ചിയാ…?”
(നടരാജൻ ക്ലീനറെ ദയനീയമായി നോക്കുന്നു)
“സാർ... പെരുമ്പത്തൂർന്ന് ഇന്ത ബസ്സിലെ ലാസ്‌റ്റ് ഏർറത് നീങ്ക താ….”
“മൂന്നാടിയിരിക്ര എന്നോടെ സിംഗിൾ സീറ്റ് താ നാ ഉങ്കളുക്ക് കൊടുത്തത്..."
"അത് ഉങ്കളുക്ക് ന്യാപകമില്ലെയാ….”
“എന്ന സാർ…”
നടരാജനെ തിരുത്തി ക്ലീനർ കാര്യം വ്യക്തമാക്കി.
നടരാജന്റെ ഓർമ്മയിൽ ബസ്സിൽ നടന്നത് വ്യക്തതയില്ലാതെ തെളിയുന്നു.
ഒന്ന് രണ്ട് തവണ നടരാജൻ തന്റെ തല കുടയുന്നു.
അയാളുടെ കണ്ണുകളിൽ കാഴ്ച്ച മങ്ങുന്നു.
പെട്ടെന്ന് പഴയ കാര്യങ്ങൾ നടരാജന്റെ മനസ്സിൽ തെളിഞ്ഞു വന്നു.
പെൺകുട്ടി ബസ്സിൽ കയറിയതിന് പകരം അതേ രീതിയിൽ ട്രെയിൻ മിസ്സായ നടരാജൻ ബസ്സിലേക്ക് ബാഗും തൂക്കി കയറിയ രംഗം ഓർത്തെടുക്കുന്നു.
ക്ലീനർ ഡോറിന്റെ പിന്നിലായുള്ള തന്റെ സീറ്റ് നടരാജനായി ഒഴിഞ്ഞു കൊടുക്കുന്നു.
കാബിനിൽ നിന്നും യാത്രക്കാരുടെ ലിസ്റ്റ് അടങ്ങുന്ന പാഡ് എടുത്തുകൊണ്ട് വന്ന് അതിൽ നടരാജന്റെ പേര് എഴുതി ചേർക്കുന്നതിനിടയിൽ,
ക്ലീനർ : “സാർ...
ഉങ്ക ഐഡി പ്രൂഫ് കൊഞ്ചം പാക്കണും…”
ടീവിയിൽ ചന്ദ്രമുഖി സിനിമ ഓടുന്നു.
ആളുകൾ കൈയ്യടിച്ചും വിസിലടിച്ചും സിനിമ ആസ്വദിക്കുന്നു.
നടരാജൻ ബസ്സിനുള്ളിൽ നടന്ന കാര്യങ്ങളെല്ലാം ഒരതിശയത്തോടെ ഓർത്തെടുത്തു.
മനസ്സിൽ ആശങ്കയുടെ വിത്തുപാകി നടരാജൻ സ്വയം ചോദിച്ചു,
“അപ്പോ... അന്ത പൊണ്ണ്‌…”!!!
ആ സമയം ക്ഷേത്രത്തിൽ ദേവിയെ നടയിലിരുത്തിയതിന്റെ മണി മുഴങ്ങി..!!!
ആകാശത്ത് വീണ്ടും വർണ്ണപ്പടക്കങ്ങൾ പൊട്ടി.
“ആണ്ടാൾ അമ്മനുക്ക്‌... ഹരോ ഹര….”
എന്ന മന്ത്രം അന്തരീക്ഷത്തിൽ മുഴങ്ങി..
ആളുകൾ അത്‌ വീണ്ടും വീണ്ടും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അതിന്റെയലയൊലികൾ അന്തരീക്ഷത്തിൽ പുതിയ ഒരു പ്രതീക്ഷയുടെ ഉണർവെന്നവണ്ണം പ്രതിധ്വനിച്ചു കൊണ്ടേയിരുന്നു….
ആ ശബ്ദം നടരാജന്റെ ഓർമ്മകളെല്ലാം വ്യക്തമാക്കുന്ന രീതിയിൽ ഒരു ചെവിയിൽ നിന്നും മറ്റേ ചെവിയിലേക്ക് തരംഗങ്ങളായി സഞ്ചരിച്ചു.
നടരാജൻ ബസ്സിലേക്ക് കയറി പെൺകുട്ടിയിരുന്നെന്ന് തോന്നിയ സീറ്റിലേക്ക് നോക്കാതെ തന്റെ സീറ്റിൽ ഇരുന്നു.
ബസ് പതിയെ മുമ്പോട്ടെടുത്തു.
വാഹനങ്ങളെല്ലാം റോഡിലൂടെ ഇഴഞ്ഞു നീങ്ങി.
ബസ്സിപ്പോൾ ആണ്ടാൾ അമ്മൻ കോവിലിന്റെ മുന്നിലെത്തി.
അങ്ങ് മലമുകളിലായി ക്ഷേത്ര ഗോപുരം കാണാം. നടരാജൻ അവിടേക്ക് നോക്കി.
ഗോപുരത്തിന് മുന്നിലായി ഒരു വലിയ കൊടിമരത്തിൽ ഒരു കൊടിക്കൂറ ഇരുട്ടിൽ അവ്യക്തമായി കണ്ടു. അവൻ അതിന്റെ നിറമെന്താണെന്നറിയാൻ അതിലേക്ക് സൂക്ഷിച്ചുനോക്കി.
കണ്ണുകളുടെ ചലനമനുസരിച്ച് അതിന്റെ നിറം മാറിക്കൊണ്ടേയിരിക്കുന്നു.
ബസ്സിന്റെ വേഗത കൂടി.
"ഇതാണോ അച്ഛൻ പറഞ്ഞ കഥയിലെ ‘സിമന്താ’ എന്ന നിറം" എന്ന് ചിന്തിക്കുന്നതിനിടയിൽ ബസ് പെട്ടെന്ന് നിർത്തി.
നടരാജന്റെ തല മുന്നിലെ കമ്പിയിൽ ചെന്നിടിച്ചു.
അവൻ വെളിയിലേക്ക് നോക്കി.
എടുത്താ പൊങ്ങാത്ത ബാഗുമായി ഒരു പെൺകുട്ടി ഫ്രണ്ട്‌ ഡോറിന് മുന്നിൽ നിൽക്കുന്നു.
ബസ്സിന്റെ ഓട്ടോമാറ്റിക് ഡോർ അവൾക്ക് മുന്നിൽ തുറക്കപ്പെട്ടു.
ക്ഷേത്രത്തിലെ മണി നാദം കണക്കെ ആരുടേയോ മൊബൈലിൽ അപ്പോൾ ബെല്ലടിച്ചു.
“സിൽക്കല്ലാത്ത സ്മിത”.
(കഥ അവസാനിച്ചു)

കഥ വന്ന വഴി:
ഒരു തായ് സിനിമ കണ്ടപ്പൊഴാണ് "അക്കു മഞ്ചിന്തായി കാമു" എന്ന വാക്ക് ആദ്യമായി കേൾക്കുന്നത്.
കുറെ ദിവസമായിട്ടും ആ വാക്ക് മനസ്സിൽ നിന്ന് പോയില്ല.
ഇനി എന്തെങ്കിലും എഴുതുമ്പോൾ ആ വാക്ക് അതിൽ ഉൾപ്പെടുത്തണമെന്ന് തോന്നി.
ആ ചിന്തയിൽ നിന്നാണ് സ്മിത എന്ന കഥയുടെ ആശയം കിട്ടിയത്.
നഷ്ട പ്രണയം ആധാരമാക്കി ഒരു കഥയെഴുതിയാലോ എന്നാലോചിച്ചു.
എല്ലാവരുടെയും ജീവിതത്തിൽ അങ്ങനെ ഒരു കഥ പറയാൻ കാണും. അതൊന്നുമല്ലാത്ത ഒരു കഥ എങ്ങനെയുണ്ടാക്കും.
അതൊരു വെല്ലുവിളിയായിരുന്നു.
അതിൽ നിന്നാണ് ഒരേ കാര്യത്തിന്റെ രണ്ട് വേർഷൻ എന്ന മറ്റൊരു ചിന്തയുദിച്ചത്.
"സിമന്തയും നെയ്‌ത്തുകാരിയും."
നെയ്‌ത്തുകാരിയുടെ വേർഷൻ ഒരു ഐതീഹ്യമാണ്.
ആ കഥ തലമുറകളിലൂടെ പലരും പല രീതിയിൽ പറഞ്ഞു.
അതിലൊരു കഥയാണ് തന്റെ മകനെ ഉറക്കാനായി ഒരച്ഛൻ പറയുന്ന രീതിയിൽ സിമന്തയുടെ കഥയായി മാറിയത്.
ഒരുപക്ഷേ അയാൾ അയാളുടെ ജീവിതവും താൻ കേട്ട കഥയും ചേർത്ത് പുതിയൊരു കഥ തന്റെ മകനോട് പറഞ്ഞതായിരിക്കാം.
എന്ത് തന്നെയായാലും എഴുത്തിനപ്പുറം എന്നേ ഇപ്പോഴും വേട്ടയാടികൊണ്ടിരിക്കുന്ന രണ്ടു കഥാപാത്രങ്ങളാണ്
"സിമന്തയും നെയ്‌ത്തുകാരിയും."
ഈ പത്തു അദ്ധ്യായവും വായിക്കാൻ സമയം കണ്ടെത്തി വിലയേറിയ അഭിപ്രായം ഞാനുമായി പങ്കുവെച്ചരോട് എനിക്കൊന്നേ പറയാനുള്ളു.
"അക്കു മഞ്ചിന്തായി കാമു"...
"ഞാൻ നിന്നെ സ്നേഹിക്കുന്നു".!!!
അഭിപ്രായങ്ങൾ പങ്കുവെയ്ക്കുക.
ദീപു ദാസൻ.

24/08/2021

അദ്ധ്യായം 6
ലോക സാഹിത്യങ്ങളും പ്രാദേശിക കഥകളും വിശ്രമിക്കുന്ന കോളേജ് ലൈബ്രറിയിലെ ഒട്ടുമിക്ക ഗ്രന്ഥങ്ങളിലൂടെയും അവൾ ചെറിയ രീതിയിൽ ഒന്ന് കണ്ണോടിച്ചു.
“എന്താണീ അക്കു മഞ്ചിന്തായി കാമു”….
ഷെൽഫിലിരുന്ന ഒരു രചയിതാവിന്റെ തൂലികയിലും വരാത്ത അപൂർവ്വ വാക്ക് .
ഒരിക്കലും പൊടിപിടിക്കാത്ത ലൈബ്രറിയിലെ കസേരയിലിരുന്ന് അവൾ വീണ്ടും ആലോചിച്ചു.
“ഈ ബുക്കെല്ലാം വായിച്ച അല്ലെങ്കിൽ ഇതൊക്കെ ഒരുവെട്ടമെങ്കിലും ഒന്ന് തൊട്ടിട്ടെങ്കിലുമുള്ള ഒരാളെങ്കിലുമുണ്ടാകുമല്ലോ…”!!
അവളുടെ നോട്ടം പുസ്തകപ്പെട്ടികളുടെ മൂലയിലായിട്ടുള്ള ഒരു മുറിയുടെ വാതിലിലേക്ക് പതിഞ്ഞു.
“ഉണ്ട്…. അങ്ങനെയൊരാളുണ്ട്…!!!
തലയിൽ അവശേഷിക്കുന്ന അഞ്ചാറ് മുടി കൂടി കൊഴിഞ്ഞു പോകാതിരിക്കാൻ തന്റെ ചിന്താ ശേഷിക്ക് വിശ്രമം നൽകിയ സാക്ഷാൽ ലൈബ്രേറിയൻ.”!!
അവൾ ശരവേഗത്തിൽ ആ വാതിലിന് മുന്നിലെത്തി ആ മഹത് വ്യക്തിയോട് തന്റെ ആവശ്യം അവതരിപ്പിച്ചു…
ഒരാഴ്ചത്തെ ഗഹനമായ തിരച്ചിലുകൾക്കൊടുവിൽ ആ അഞ്ചാറുമുടിയൻ അവളോട് പറഞ്ഞു,
“ആഫ്രിക്കയിലെ ഒരു ഗോത്ര വർഗത്തിന്റെ പേരാണത് ”!!
അഞ്ചാറുമുടിയന്റെ ക്ഷമിക്കണം ആ കടുകട്ടി വാക്കിന്റെ പിന്നാലെ പോയി ആറിൽ രണ്ടെണ്ണം കൊഴിഞ്ഞുപോയി. അങ്ങനെ നാല് മുടിയന്റെ ആ കണ്ടുപിടുത്തം അവളുടെ സംശയത്തിന്റെ ആക്കം ഒന്നൂടെ കൂട്ടി.
വീണ്ടും പൊടി പറ്റാത്ത കസേരയിലിരുന്നവൾ ആലോചിച്ചു,
"അല്ല… ഞാൻ ചോദിച്ചതും ഈ ആഫ്രിക്കയും തമ്മിൽ എന്താണ് ബന്ധം..?”!!!
പോയിട്ട് എന്തോ കാര്യങ്ങൾ ചെയ്‌ത്‌ തീർക്കാനുണ്ടെന്ന മട്ടിൽ ദിവസങ്ങൾ കൂട്ടത്തോടെ ഓടിയൊളിച്ചു….
ആ ദിവസങ്ങളിലൊക്കെ അവൻ അവളോട് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരുന്നു.
"അക്കു മഞ്ചിന്തായി കാമു"......
"അക്കു മഞ്ചിതായി കാമു"......!!!
അങ്ങനെയിരിക്കെ ഒരു ദിവസം അവൻ അവളോട് പറഞ്ഞു,
“ഇന്ന് ഞാൻ ക്ഷേത്രത്തിനടുത്തുള്ള കുളക്കടവിൽ വരും....
“എപ്പോ….?”
“നിലാവിന്റെ നിഴൽ നിനക്കില്ലാതാവുമ്പോ”!!
“അതേത് സമയം." - അവൾ മനസ്സിൽ പിറുപിറുത്തു.
അവൾ മനസ്സിൽ ചിന്തിച്ചത്,
"അതേത് സമയം " എന്നായിരിക്കും എന്ന് മനസ്സിലാക്കി,
“അങ്ങനൊരു സമയമുണ്ട്.... !!
താനിതൊക്കെ എപ്പഴാടോ മനസ്സിലാക്കുന്നത്…?”
അവളുടെ ചിന്തയെ ഉണർത്തിക്കൊണ്ട് അവൻ ചോദിച്ചു.
“അതേ... എനിക്ക് നിങ്ങളുടെ ഈ ഭാഷ അത്ര വശവില്ല.
പറയാനുള്ളത് നേരേ പറയും. അതാ എന്റെ രീതി.”!!!
“എങ്കി.... ഞാനൊരു കാര്യം ചോദിക്കട്ടെ...
ധൃതിയിൽ അവൻ ചോദിച്ചു.
എന്തോ പണിയാണല്ലോ വരാൻ പോകുന്നത് എന്ന രീതിയിൽ അവൾ അവനെ നോക്കി.
"എന്താണ് ഈ സിമന്ത എന്ന വാക്കിന്റെ അർത്ഥം….?!!
ഞാനാദ്യവായിട്ടാ ഒരാൾക്ക്‌ ഇങ്ങനൊരു പേര് കേക്കുന്നത്….”!!!
തന്റെ പഴയ പേര് വീണ്ടും കേട്ടപ്പോ അവളുടെ മുഖഭാവം മാറി.
അത് മനസ്സിലാക്കി,
“അതിലെന്തെലും സെന്റിമെൻസ് ഉണ്ടേ പറയണ്ടാ....
ഒള്ള കാര്യം പറയാല്ലോ...
ആ പേരിനേക്കാ ഇയാക്ക് ചേരുന്നത് സ്‌മിതേന്നാ…”!!!
“സിമന്ത എന്നുള്ളത് ഒരു ഛായത്തിന്റെ പേരാ…”
സംശയത്തോടെ,
“ഛായത്തിന്റെ പേരോ... അതേത് നിറം…?”!!
“അങ്ങനൊരു നിറോണ്ട്.... ഏത് നിറത്തിലുളള വസ്ത്രത്തിനേയും അതിന്റെ പൂർവ്വ നിറത്തിൽ നിന്ന് പുതിയ ഒന്നിലേക്ക് മാറ്റാനുള്ള ഒരു ഛായക്കൂട്ട്.
അതുകൊണ്ട് അതിനിത്തിരി വിലക്കൂടുതലാ…”!!!
“അപ്പോ.... വിലയാണ് പ്രശ്നം….”
സമാധാനിപ്പിക്കാനായി,
“സ്‌മിതയ്‌ക്കും വിലയുണ്ടടോ….”!!!
“ഋഷികേശ് ബാനർജിക്ക്‌ പകരം നാളെ മുതൽ വേറെ ഏതെങ്കിലും പേരിന്റെ കൂടെ ബാനർജീന്ന് ചേർത്ത് ഋഷിയെ വിളിച്ചാൽ എന്ത് തോന്നും…?”
“അങ്ങനെ ചോദിച്ചാ…”(പറഞ്ഞു മുഴുവിപ്പിക്കുന്നില്ല)
“അങ്ങനെ ചോദിച്ചാ... അതിനുത്തരവില്ല. അല്ലേ…!!
പേരാണ് ഋഷി എല്ലാവർക്കും വലുത്.
ആ പേരിന് വേണ്ടിയാണ് നമ്മളെല്ലാം ചെയ്യുന്നത്."!!!
പറയാൻ വന്ന വിഷയം മാറിപ്പോകുന്നു എന്ന് മനസ്സിലാക്കി,
"എനിക്ക് തന്നോട് കുറച്ചൂടെ എന്തൊക്കെയോ പറയണമെന്നുണ്ട്...
അപ്പോ... മറക്കണ്ട.."
തിരിഞ്ഞു നടന്നുകൊണ്ട്,
"നിലാവിന്റെ... നിഴല്..... നിനക്കില്ലാതാവുമ്പോ.... ഞാൻ വരുവേ......"!!
ആ വാക്ക് അങ്ങനെ മുറിച്ചു മുറിച്ചു പറഞ്ഞുകൊണ്ട് ഋഷി അവളിൽ നിന്നും നടന്നകന്നു.
അന്നേദിവസം രാത്രി.
മരങ്ങൾക്കിടയിലൂടെ ഇലകളെ കീറിമുറിച്ചുകൊണ്ട് ആകാശത്തുനിന്നൊഴുകി വന്ന വെള്ളി വെളിച്ചം കുളത്തിന്റെ അടിത്തട്ടിലേക്ക് നുഴഞ്ഞു കയറി.
പരൽ മീനുകൾ ഇരുട്ടറിയാതെ നീന്തിത്തുടിച്ചു.
കുളക്കടവിൽ വെള്ളത്തിലുള്ള നിലാവിനെ നോക്കി അവളെങ്ങനെയിരുന്നു.
ചന്ദ്രബിംബം കണക്കെ അവളുടെ മുഖം ഓളപ്പരപ്പുകളില്ലാത്ത ആ തെളിനീരിൽ തെളിഞ്ഞു നിന്നു.
ജലാശയത്തിനുള്ളിലെ വെളിച്ചം മങ്ങി തുടങ്ങി....
നിലാവിന്റെ നിഴൽ പതിയെ ഇരുട്ടായി മാറി....
ആ ഇരുട്ട് അവളുടെ മേനിയെ തലോടി. ശരീരത്തിലേക്കരിച്ചിറങ്ങുന്ന ഒരിളം കാറ്റെന്നവണ്ണം ആ തലോടൽ അവൾ ആസ്വദിച്ചു. മുടിയിഴകൾക്കിടയിൽ വിരലുകൾ വീണമീട്ടി. ഇരുട്ടവളേ വരിഞ്ഞു മുറുക്കി. അവൾക്ക് ശ്വാസം മുട്ടി. ചൂടിന്റേയും തണുപ്പിന്റേയും വിറയലിന്റേയും ധൈര്യത്തിന്റേയും പ്രതീക്ഷയുടേയും ചരടുകൾകൊണ്ട് അവളുടെ മേനിയിൽ ഇരുട്ട് ചിത്രം വരച്ചു. അതിലോരോന്നിലും ഇങ്ങനെ അടയാളപ്പെടുത്തി.
"നിലാവിന്റെ നിഴൽ നിനക്കില്ലാതാവുമ്പോ...
ഞാൻ വീണ്ടും വരും." !!!
അവളുടെ നെറ്റിയിലെ ചുവന്ന പൊട്ടിന്റെ അവശേഷിപ്പുകൾ തുടച്ചു മാറ്റി വെളിച്ചത്തിന്റെ പ്രഭയിൽ ഇരുട്ട് മാഞ്ഞില്ലാതെയായി.
തുടരും…..

Want your business to be the top-listed Event Planning Service in Pathanapuram?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Pathanapuram
689695