LEFT IMAGE

LEFT IMAGE

Share

08/04/2026

അടുത്ത നുണ 😆 വി.ഡി. സതീശനും യു.ഡി.എഫും പറയുന്നത് കേട്ടോ?
“ഞങ്ങൾ അധികാരത്തിൽ വന്നാൽ സുരക്ഷിതമായ വാഹന മോഡിഫിക്കേഷൻ നിയമങ്ങൾ മാറ്റി നിയമവിധേയമാക്കും. ”ഇത് പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനമാണ്!മോട്ടോർ വാഹന നിയമം (Motor Vehicles Act 1988) കേന്ദ്ര നിയമമാണ്. പ്രത്യേകിച്ച് സെക്ഷൻ 52 വ്യക്തമായി പറയുന്നത്:

വാഹനത്തിന്റെ യഥാർത്ഥ നിർമാതാവിന്റെ സ്പെസിഫിക്കേഷനുകൾ മാറ്റി മോഡിഫൈ ചെയ്യാൻ കഴിയില്ല. സുരക്ഷ, ശബ്ദം, മലിനീകരണം, ലൈറ്റിങ് തുടങ്ങിയ കാര്യങ്ങൾ കേന്ദ്ര ഗവൺമെന്റിന്റെ മാനദണ്ഡങ്ങൾക്ക് വിധേയമാണ്. സംസ്ഥാനങ്ങൾക്ക് ഇതിൽ അടിസ്ഥാനപരമായ മാറ്റം വരുത്താൻ അധികാരമില്ല.കേരള ഹൈക്കോടതി പലതവണ കർശന നിർദേശം നൽകിയിട്ടുണ്ട്: ഓരോ അനധികൃത മോഡിഫിക്കേഷനും ₹5,000 ഫൈൻ വാഹനം പിടിച്ച് വയ്ക്കൽ, RC റദ്ദാക്കൽ വരെ സാധ്യം

സംസ്ഥാനം വെറും നടപ്പാക്കൽ മാത്രമേ ചെയ്യൂ. കേന്ദ്ര നിയമം മാറ്റാതെ “നിയമവിധേയമാക്കാം” എന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്.വാഹന പ്രേമികളുടെ ആഗ്രഹം മനസ്സിലാക്കാം. പക്ഷേ റോഡ് സുരക്ഷ ഒരു കളിയല്ല.
ലൗഡ് എക്സോസ്റ്റ് → ശബ്ദ മലിനീകരണം
ഫ്ലാഷി ലൈറ്റുകൾ → അപകടം
സ്ട്രക്ചറൽ മാറ്റങ്ങൾ → യാത്രക്കാരുടെ ജീവൻ അപകടത്തിൽ

ഇത്തരം വാഗ്ദാനങ്ങൾ വോട്ടിന് വേണ്ടി മാത്രമുള്ളതാണ്. യാഥാർത്ഥ്യം മറച്ചുവയ്ക്കരുത്. ശരിയായ പരിഹാരം:
കേന്ദ്ര ഗവൺമെന്റുമായി ചർച്ച ചെയ്ത്, ARAI അംഗീകൃത “സേഫ് മോഡിഫിക്കേഷൻ” ഗൈഡ്‌ലൈനുകൾ കൊണ്ടുവരുക. അനധികൃത മോഡുകൾ പ്രോത്സാഹിപ്പിക്കാതെ, യുവാക്കളുടെ ക്രിയേറ്റിവിറ്റി സുരക്ഷിതമായി പ്രയോജനപ്പെടുത്തുക.ഈ വാഗ്ദാനം വെറും തിരഞ്ഞെടുപ്പ് ജാലവിദ്യ മാത്രം.
റോഡുകളിൽ സുരക്ഷയും നിയമപാലനവും ആദ്യം.

07/04/2026

മതേതര മനുഷ്യരോടാണ്.

മുസ്ലിം ലീഗിന്‍റെ അണികളധികവും സാധാരണക്കാരായ സെക്കുലര്‍ മുസ്ലിംകളായിരുന്നു, മലബാര്‍ മാപ്പിളമാരായ സുന്നികള്‍, കേരളത്തിന്‍റെ സെക്കുലര്‍ പോളീറ്റിയോട് അലിഞ്ഞ് ചേര്‍ന്ന് ജീവിക്കുന്ന മുസ്ലിംകള്‍.ഇവരൊന്നും വര്‍ഗീയവാദികളോ മതത്തിന്‍റെ പേരില്‍ തല്ല് കൂടുന്നവരോ ആയിരുന്നില്ല. നേതാക്കളുടെ കാര്യം ആണെങ്കില്‍ കുഞ്ഞാലിക്കുട്ടിയും മുഹമ്മദലി ശിഹാബ് തങ്ങളുമൊന്നും വര്‍ഗീയവാദിയെന്ന് വിളിക്കാന്‍ പറ്റാത്ത നേതൃത്വം, സുന്നി ആശയ ധാരക്ക് മേധാവിത്വമുള്ള കാലത്തെ ലീഗിന്‍റെ കാര്യമാണ് പറഞ്ഞത്,നാദാപുരവും വടക്കന്‍ മലബാറിലെ ചില മണ്ഡലങ്ങളിലെയും വര്‍ഗീയവാദികളെ മാറ്റി നിര്‍ത്തിയാല്‍ ലീഗിന് സെക്കുലര്‍ സമൂഹത്തില്‍ സിങ്ക് ആയി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ഒരു പരിധി വരെ പറ്റിയിരുന്നു.

ലീഗ് മാറി തുടങ്ങിയത് കെ.എം ഷാജിയുടെ തലമുറയിലെ സലഫി വല്‍കൃത വര്‍ഗീയവാദികള്‍ക്ക് ലീഗിന്‍റെ രാഷ്ട്രീയം നിര്‍ണയിക്കുന്നതില്‍ നിയന്ത്രണം കിട്ടിയ ശേഷമാണ്. മുസ്ലിം വിഷയങ്ങള്‍ വരുമ്പോള്‍ സമൂഹത്തിന്‍റെ സെക്കുലര്‍ ഫാബ്രിക്കിന് പരിക്ക് പറ്റുന്ന വിധം എക്സ്ട്രീം ആയ വര്‍ഗീയ നിലപാടുകള്‍ ലീഗ് എടുക്കാന്‍ തുടങ്ങി,മുസ്ലിം ലീഗിനെതിരെയുള്ള രാഷ്ട്രീയ വിമര്‍ശ്ശനങ്ങള്‍ പോലും ഇസ്ലാമോഫോബിയ ആരോപണം ഉന്നയിക്കാന്‍ തുടങ്ങി. UDF ന്‍റെ നിയന്ത്രണം മുസ്ലിം ലീഗിനാണെന്ന കേവലമായ രാഷ്ട്രീയ വിമര്‍ശ്ശന സ്റ്റേറ്റ്മെന്‍റിനാണ് പിണറായി വിജയന് ലീഗുകാര്‍ ആദ്യമായി സംഘി ചാപ്പ അടിക്കാന്‍ തുടങ്ങിയത് പോലും

സലഫികള്‍ക്ക് സ്വാധീനമുള്ള ലീഗില്‍ നിന്നും ഒരു പടി കൂടി കടന്നാണിപ്പോള്‍ അവരുടെ നില്‍പ്പ്,ജമാഅത്ത് ഇസ്ലാമിയുടെ നേരിട്ടുള്ള കണ്ട്രോളിലാണ് ലീഗിന്‍റെ രാഷട്രീയ നയങ്ങള്‍ രൂപീകരിക്കപ്പെടുന്നത്. മുസ്ലിം ലീഗ് ഇലക്ഷനില്‍ ഏത് നിലപാട് സ്വീകരിക്കണം,ഒരു വിഷയത്തില്‍ ഏത് നിലപാട് പറയണം എന്നൊക്കെയുള്ള ആശയ രൂപീകരണം ജമാഅത്ത് സ്വാധീനമുള്ള ഒരു ചെറിയ ഗ്രൂപ്പിന്‍റെ സ്വാധീനത്തിലാണ് തീരുമാനങ്ങള്‍ എടുക്കപ്പെടുന്നത്.

മുസ്ലിം പൊതു ബോധത്തെ മൊത്തത്തില്‍ കണ്ട്രോള്‍ ചെയ്യുന്നത് തങ്ങളുടെ മാധ്യമ- മീഡിയ വണ്‍ പ്രൊപ്പഗണ്ട മെക്കാനിസം ആണ് എന്ന ബോധം ലീഗ് അണികളിലും നേതൃത്വത്തിലും ഊട്ടി ഉറപ്പിക്കാന്‍ ജമാഅത്ത് ഇസ്ലാമിക്ക് കഴിഞ്ഞിട്ടുമുണ്ട്,മുസ്ലിം ലീഗിന് അണ്‍ കണ്ടീഷണല്‍ സപ്പോര്‍ട്ട് നല്‍കുന്ന മീഡിയ വണ്‍ വാര്‍ത്തകള്‍ നോക്കിയാല്‍ തന്നെ ചിത്രം പിടികിട്ടും. പ്രത്യുപകാരമായി ഫാത്തിമ തഹ്ലിയയെകൊക്കെ പോലുള്ള മൗദൂദി ആശയക്കാരെ മല്‍സരിപ്പിക്കുക എന്നതാണ് ജമാഅത്ത് ഇസ്ലാമിയുടെ ആവശ്യം.

ഇലക്ഷനില്‍ മുസ്ലിം കണ്‍സോളിഡേഷന്‍ ഉണ്ടാക്കി താല്‍ക്കാലിക വിജയം നേടാം എന്ന ഉദ്ധേശത്തിലാണ് മുസ്ലിം ലീഗ് ജമാഅത്തിനെ ഒക്കത്ത് എടുത്തതെങ്കില്‍ ലീഗ് ജയിച്ചാല്‍ അത് തങ്ങള്‍ പണി എടുത്തതോണ്ടാണ് എന്ന അവകാശം ഉന്നയിക്കാന്‍ ജമാഅത്തിന് പറ്റുകയും അതിന് ശേഷം വെല്‍ഫെയര്‍ പാര്‍ട്ടിയെ മുസ്ലിം ലീഗില്‍ ലയിപ്പിക്കുകയും ഒക്കെയാവും ലക്ഷ്യങ്ങള്‍.

പക്ഷെ...

കേരളത്തിന്‍റെ സെക്കുലര്‍ ഫാബ്രിക്കിനെ ഇത് തകര്‍ക്കും. മഹാ ഭൂരിപക്ഷവും സെക്കുലറായ സുന്നികള്‍ അണികളായൊരു പാര്‍ട്ടിയുടെ ആശയാദര്‍ശ്ശങ്ങള്‍ ഇനി രൂപീകരിക്കാന്‍ പോവുന്നത് അതിന്‍റെ ശരീരത്തില്‍ തുളച്ച് കയറി മുട്ട വിരിയിട്ട് വിരിയിച്ച ജമാഅത്തുകാര്‍ ആണെന്നത് അപകടകരമാണ്.
ജമാഅത്തുകാരെ കേരളത്തിലെ മുസ്ലിംകള്‍ക്ക് ഡീല്‍ ചെയ്യാന്‍ പറ്റുന്നത്ര ചെറുതാണ്‌,അവര്‍ ഇത്രയും വര്‍ഷം വിഷം കലക്കിയതൊക്കെ കാക്കമാര്‍ തന്നെ പ്രതിരോധിച്ചിട്ടുണ്ട്.എന്നാല്‍ മുസ്ലിം ലീഗെന്ന ലക്ഷക്കണക്കിന് അണികളുള്ളൊരു പാര്‍ട്ടിയുടെ തലച്ചോറില്‍ കയറിയ ജമാഅത്തിനെ പിന്നെ മുസ്ലിംകള്‍ക്കോ കേരളത്തിനോ പിടിച്ചാല്‍ കിട്ടുകയില്ല.

അത് കൊണ്ട് തന്നെ മുസ്ലിം ലീഗിനെ ഈ ഇലക്ഷനില്‍ തോല്‍പ്പിക്കുക എന്നത് സംഘികള്‍ക്ക് സീറ്റ് കിട്ടാതിരിക്കാന്‍ സ്വീകരിക്കുന്ന ജാഗ്രതയുടെ അതേ തോതില്‍ കേരളത്തിലെ ഓരോ മതേതര മനുഷ്യന്‍റെയും ബാധ്യതയാണ്,ഉത്തരവാദിത്വമാണ്.

Want your business to be the top-listed Media Company in Kozhikode?
Click here to claim your Sponsored Listing.

Category

Website

Address


Kozhikode