AISF Aluva Local Committee
11/06/2021
National Wide Protest
11/06/2021
ബലികുടിരങ്ങളെ......
AITUC യുടെ 25ഞ്ചാം ദേശീയ സമ്മേളനത്തിനായി രചിക്കപ്പെട്ട വിപ്ലവഗാനം..... ❤️
സ്മരണകളിരമ്പും രണസ്മാരകങ്ങളേ...
കടപ്പാട് :ജോൺ പോൾ പുതുശ്ശേരി, എഴുത്തുകാരൻ.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചക്ക് ഏറെ ആവേശവും കരുത്തും പകർന്നത് ആദ്യകാല നാടകങ്ങളും വിപ്ലവഗാനങ്ങളുമായിരുന്നു.നാൽപ്പതുകളുടെ പകുതിയിൽ നിന്ന് ഇങ്ങോട്ടുള്ള പാർട്ടിയുടെ ഏതൊരു ചുവടുവെപ്പിന്റെയും പതാക വാഹകരായി തന്നെ വിപ്ലവഗാനങ്ങൾ വളർന്നു വന്നത് ചരിത്രത്തിൽ അടയാളപ്പെടുത്തുന്നു.
കേരള പീപ്പിൾസ് ആർട്സ് ക്ലബ് ( കെ.പി.എ.സി ) നാടകസംഘം രൂപീകരിച്ചതും ഇടതുപക്ഷ അനുഭാവികൾ ആയ ഏതാനും വ്യക്തികൾ ചേർന്നാണ്.ഒളിവിൽ ഇരിക്കെ സോമൻ എന്ന തൂലിക നാമം സ്വീകരിച്ച തോപ്പിൽ ഭാസി പിന്നീട് ആ തൂലിക നാമത്തിലായിരുന്നു ചരിത്ര പ്രസിദ്ധമായ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം എഴുതിയത്.1952-ൽ കൊല്ലം ചവറയിലായിരുന്നു നാടകം ആദ്യമായി വേദിയിൽ അരങ്ങേരിയതും. പിന്നീട് 53 മാർച്ചിൽ ഗവണ്മെൻറ് ഈ നാടകം നിരോധിച്ചു. ഗവണ്മെന്റിനു എതിരെ ജനങ്ങളിൽ വികാരം വളർത്തുന്നു എന്നായിരുന്നു ആരോപണം. നിരോധനത്തെ അവഗണിച്ച് കൊണ്ട് അവതരണം തുടരുകയും കോവളത്ത് വേദിയിൽ വച്ച് എല്ലാ കലാകാരന്മാരെയും അറ്റസ്റ്റ് ചെയ്ത് കേസ് ചാർജ് ചെയ്യുകയും ചെയ്തു. നിയമയുദ്ധത്തിലൂടെ 2 മാസത്തിനു ശേഷം നിരോധനം നീക്കി.ഇതെല്ലാമായിരുന്നു കലാസാംസ്‌കാരിക മേഖലയോടുള്ള അന്നത്തെ കോൺഗ്രസ് ഭരണകൂടത്തിന്റെ സമീപനം.
ഈ പ്രതിസന്ധികളെ എല്ലാം ചങ്കുറപ്പോടെ നേരിടുക എന്നതായിരുന്നു തോപ്പിൽ ഭാസിയുടെയും, ജി ദേവരാജന്റെയും, ഓ.എൻ.വി കുറിപ്പിന്റെയെല്ലാം നയം.ദേവരാജൻ മാഷും ഓ.എൻ.വിയും സഹപാഠികൾ ആയിരുന്നു.വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായ ദേവരാജൻ തന്റെ സർഗ്ഗാത്മകത ജനകീയ സംഗീതത്തിനായി സമർപ്പിച്ചു.അദ്ദേഹത്തിന്റെ സമകാലികനായ ഓ.എൻ.വി.കുറുപ്പും വിദ്യാഭ്യാസ കാലത്തിൽ ഉടനീളം ഇടതു പക്ഷ വിദ്യാർത്ഥി പ്രസ്ഥാനമായ എ.ഐ.എസ്.എഫ് -ൽ സജീവ പ്രവർത്തകനായിരുന്നു. ഓ.എൻ.വിയായിരുന്നു ആദ്യകാല നാടകഗാനങ്ങളിലെ ദേവരാജന്റെ സംഗീതയാത്രയുടെ അകമ്പടിരചയിതാവ്.സഹവർത്യത്തിലൂടെ ഇരുവരും ചേർന്ന് മത്സരബുദ്ധിയോട് കൂടി മലയാള ലളിതസംഗീതത്തെ മുന്നോട്ട് കുതിപ്പിച്ചുകൊണ്ടിരുന്നത്.
കൊല്ലവർഷം 1955 തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഓ.എൻ.വി കുറുപ്പ് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയ കാലഘട്ടം. കോളേജ് കാലഘട്ടത്തിനുശേഷവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനുഭാവിയായി തുടർന്ന ഓ.എൻ.വി ക്ക് ഒരു സ്ഥിര അദ്ധ്യാപകവൃത്തിയിൽ ഏർപ്പെടാൻ ആ ഇടത് അനുഭാവം ഒരുപാട് തടസ്സങ്ങൾ നേരിടുകയും പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് പ്രതികൂലമാവുകയും ചെയ്തപ്പോൾ രാമകൃഷ്ണ റാവോ എന്ന കോൺഗ്രസ് ഗവർണ്ണർ കേരളത്തിന്റെ ചുമതല ഏറ്റിരുന്ന നാളുകളിൽ അദ്ദേഹത്തിന്റെ ഇടപെടലിലൂടെയാണ് എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായി നിയമിക്കുന്നത്.അതോടൊപ്പം സ്നേഹപൂർവ്വമായ ഒരു ഉപദേശം കൂടെ ഉണ്ടായിരുന്നു.പ്രൊബേഷനറി പീരിയഡ് കഴിയുന്നവരെ ( ആ ഇരിപ്പിടത്തിൽ ഉറക്കുന്നവരെ ), വിപ്ലവപ്രസ്ഥാനത്തിന്റെ സഹയാത്ര ഒഴിവാക്കണം, വിപ്ലവഗീതങ്ങൾ എഴുതാതിരിക്കണം,സജീവമായി ആ സ്ഥാനങ്ങളിൽ സ്വയം പ്രതിഷ്ടിക്കാതിരിക്കണം.അതൊരു സ്നേഹപൂർണ്ണമായ നിർദേശമായിരുന്നു.അതിന്റെ പിന്നിലെ കരുതലിനെ മാനിക്കാതിരിക്കാനും വയ്യാതായി ഓ.എൻ.വിക്ക്.അപ്പോഴാണ് എ.ഐ.ടി.യൂ.സി-യുടെ 25ഞ്ചാമത് ദേശീയ സമ്മേളനം നടത്താനുള്ള വേദിയായി എറണാകുളം തിരഞ്ഞെടുക്കപ്പെട്ടത്.ആ വലിയ സമ്മേളനനഗരിയിൽ ഒരു അവതരണഗാനം വേണം.വിപ്ലവത്തിന്റെ വീറും വീര്യവും നിറഞ്ഞ ഒരു ഗാനം.ഏതാനും ഈരടികളുടെ ഒരു സംഗീതാവിഷ്കാരം. സ്വാഭാവികമായി അത് തയ്യാറാക്കേണ്ട ചുമതല ദേവരാജന്റെയും ഓ.എൻ.വിയുടേതുമാണ്. എന്നാൽ ആ ഘട്ടത്തിൽ ഓ.എൻ.വി അങ്ങനെയൊരു ഗാനം എഴുതുന്നത് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തെ ബാധിക്കും എന്നതിനാൽ, ആ സ്ഥാനത്തേക്ക് വേറെയൊരാളെ കണ്ടെത്തുക എന്നത് ഓ.എൻ.വിയുടെയും ദേവരാജൻ മാഷിന്റെയും ചുമതലയായി മാറി.
അതിനകം തന്നെ യുവവിപ്ലവകവിയും ഗാനരാചയിതവും എന്ന നിലയിൽ പ്രശസ്തനായ വയലാറിലേക്ക് ആ അന്വേഷണം നീണ്ടു.അങ്ങനെയാണ് ദേവരാജനെയും കൂട്ടി ഓ.എൻ.വി വയലാർ ഗ്രാമത്തിൽ എത്തുന്നതും രാഘവപറമ്പിലേക്ക് കടന്നുവരുന്നതും.അതൊരു ത്രിവേണി സംഗമം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒരു കൂടിക്കാഴ്ചയായിരുന്നു.രാവിരുട്ടിയെങ്കിലും അവർ ആ മുറ്റത്തെ പഞ്ചാരമണലിൽ കിടന്ന് നിലാവിനെ നോക്കി ഒരുപാട് സ്വപ്‌നങ്ങൾ കണ്ടിട്ടുണ്ട് എന്ന് പിന്നീട് ദേവരാജൻ മാഷ് പറഞ്ഞിട്ടുമുണ്ട് ഓ.എൻ.വി അത് സാക്ഷി പെടുത്തിയിട്ടുമുണ്ട്.വയലാറിനെയും കൂട്ടിയാണ് ഇരുവരും എറണാകുളത്തേക്ക് പിറ്റേന്ന് മടങ്ങീത്.
ഇന്ന് ഷീമാട്ടിയുടെ കാർ പാർക്കിംഗ് ഏരിയയായി രൂപാന്തരപ്പെട്ട കച്ചേരിപ്പടി ജംഗ്ഷനിലെ സ്ഥലത്ത് അന്ന് ഒരു മദ്രാസ് കഫെ എന്ന ഒരു ലോഡ്ജ് ഉണ്ടായിരുന്നു. അതിന്റെ താഴ്ത്തെ നിലയിലായിരുന്നു ഓ.എൻ.വി താമസിച്ചിരുന്നത്. അവിടെ ഇരുവരെയും ഇരുത്തിട്ട് ഓ.എൻ.വി കോളേജിൽ പോയി വൈകുന്നേരം തിരീകേ വന്നപ്പോൾ വയലാർ ആ ഗാനം രചിച്ചിരുന്നു, ദേവരാജൻ സംഗീതവും ചിട്ടപ്പെടുത്തിരുന്നു.ആ ഗാനമാണ് പിന്നീട് മലയാളക്കര നെഞ്ചിലേറ്റിയ വിപ്ലവഗാനമായി മാറിയ "ബലികുടിരങ്ങളെ" എന്ന് ആരംഭിക്കുന്നു ആ സംഘഗാനം.ആ ഗാനം ആദ്യമായി ആലാപിച്ചു കേട്ടതോ ഓ.എൻ.വിയും.കെ.പി.എ.സി യുടെ പേരിൽ പിന്നീട് നാം ആ ഗാനം കേട്ടറിഞ്ഞുവെങ്കിലും, അത് 1857ലെ ആദ്യ സ്വാതന്ത്ര്യ സമരമെന്ന് നമ്മൾ കണക്കാക്കുന്ന ഷിപ്പായി ലഹള എന്ന് പേരിട്ട് ബ്രിട്ടൻ അവഹേളിച്ച ആ സമരത്തിന്റെ 100റാം വാർഷികത്തോട് അനുബന്ധിച്ചു അന്നത്തെ പ്രസിഡന്റ് ശ്രീ രാജേന്ദ്ര പ്രസാദ് പങ്കെടുത്ത പരുപാടിയിൽ ആണ് ആദ്യമായി ഈ ഗാനം ആലപിച്ചതെന്ന് പിന്നീട് ചരിത്രത്തിൽ തിരുത്തലുകൾ നടന്നുവെങ്കിലും. ഈ സംഘഗാനം ആദ്യമായി രചിച്ചതും ഈണം നല്കപ്പെടുന്നതും ആലപിച്ചതുമെല്ലാം എ.ഐ.ടി.യൂ.സി യുടെ ആ സമ്മേളന നഗരിക്കുവേണ്ടിയായിരുന്നു എന്നതും ഒരു തർക്കങ്ങൾക്കും വഴിവെക്കാത്ത വാസ്തവമാണ്.
ഗാനത്തിന് നേതൃത്വം കൊടുക്കുന്ന പുരുഷശബ്ദം പിന്നീട് നാം കേട്ടത് കെ.എസ് ജോർജിന്റെതാണെങ്കിലും ആദ്യവേദികളിൽ അത് ആലാപിച്ചത് മേരി കാഹാനി ബേബി എന്ന് അറിയപ്പെട്ടിരുന്ന കോട്ടയത്തെ ഒരു പ്രമുഖനായ ഗായകനായിരുന്നു.അദ്ദേഹം ജോസ് പ്രകാശ് എന്ന പേരിൽ പിന്നീട് അഭിനയരംഗത്തേക്ക് കടന്നു വരുകയും ആദ്യകാല ചിത്രങ്ങളിൽ ഗാനലാപനം തുടരുകയും ചെയ്തത് ചരിത്രം.പിന്നീട് അഭിനയരംഗത്തേക്ക് ശ്രദ്ധയൂന്നി ആ വഴിക്ക് തിരിഞ്ഞു അദ്ദേഹം.ജോസ് പ്രകാശ് നയിക്കുന്ന ഒരു ഗായകസംഘമാണ് ആ ഗാനം ആദ്യമായി വേദിയിൽ അവതരിപ്പിച്ചത്.
ബലികുടിരങ്ങളെ എന്ന് ആരംഭിക്കുന്ന ആ വിപ്ലവസംഘഗാനത്തിന്റെ പിന്നാമ്പുറകഥകളാണിതെല്ലാം.
®️സ്വാലിഹ് അഫ്രിദി
ബിരുദവിദ്യാർത്ഥി,
AISF എറണാകുളം ജില്ലാ കമ്മിറ്റി അംഗം.
27/03/2021
AISF ആലുവ ലോക്കൽ കൺവെൻഷൻ
Click here to claim your Sponsored Listing.
Category
Website
Address
Aluva Ernakulam Road
Alwaye
683101