Samrambhakan

Samrambhakan

Share

20/02/2026

ഇന്നലത്തെ ദിനത്തിനൊരു പ്രത്യേകതയുണ്ടായിരുന്നു...

ഇലക്ട്രോണിക്സ് മേഖലയിൽ കൊച്ചിയിൽ 2000 കോടി രൂപയുടെ വ്യവസായ നിക്ഷേപത്തിൻ്റെ ധാരണാപത്രം ഒപ്പിട്ട ദിനമായിരുന്നു ഇന്നലെ.

എത്ര മാധ്യമങ്ങൾ അത് പ്രാധാന്യത്തോടെ ചർച്ച ചെയ്തു? എത്ര പത്രങ്ങൾ 2000 കോടിയുടെ വ്യവസായ നിക്ഷേപം വന്ന വാർത്ത ഫ്രണ്ട് ചേജിൽ നൽകി?

ഒരു ഗോഡൗൺ പൂട്ടിയ വാർത്ത വല്ലതുമായിരുന്നെങ്കിൽ സെൻസേഷൻ ആക്കാമായിരുന്നു അല്ലേ?

ഐഫോൺ മുതൽ ISRO വരെയുള്ളവർക്ക് ഇലക്ട്രോണിക്ക്സ് ഉത്പന്നങ്ങൾ നിർമ്മിച്ചു നൽകുന്ന കൊച്ചി ആസ്ഥാനമായ, കൊച്ചിയുടെ അഭിമാനമായ SFO ടെക്‌നോളജീസ് ആണ് 2000 കോടി ചിലവിൽ വൻകിട നിർമ്മാണ - ഡിസൈനിംഗ് യൂണിറ്റ് കളമശേരിയിൽ സ്ഥാപിക്കുന്നത്.

ഇപ്പോൾ തന്നെ കാക്കനാടും കളമശേരിയിലുമുള്ള SFO Technologies/ Nest Hi-tech City എന്നിവിടങ്ങളിലായി 10,000 പേർ തൊഴിലെടുക്കുന്നുണ്ട്. അതിന് പുറമേയാണ് പുതിയ പദ്ധതി കൂടി വരുന്നത്.

Oil and Gas, Defence and Aerospace സെക്ടറുകളിലേക്കായി Electronics Manufacturing and designing, Software development എന്നിവയ്ക്കായാണ് Nest Group 2000 കോടിയുടെ നിക്ഷേപം കളമശേരിയിൽ നടപ്പാക്കുന്നത്.

തുടക്കത്തിൽ തന്നെ ആയിരത്തിലേറെ പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുന്ന മെഗാ പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിൻ്റെ വ്യവസായ തലസ്ഥാനം ഇന്ത്യയിലെ പ്രധാന ഇലക്ട്രോണിക്സ് നിർമ്മാണ ഹബ്ബായി മാറുമെന്ന കാര്യം തീർച്ചയാണ്.

കഴിഞ്ഞാഴ്ച്ചയാണ് Kaynes technology കൊച്ചിയിലെ പെരുമ്പാവൂരിൽ 250 കോടി നിക്ഷേപത്തിൽ Electronics manufacturing plant നിർമ്മാണം തുടങ്ങിയത്.

പദ്ധതികൾ ഒന്നൊന്നായി നടപ്പാകുമ്പോൾ കേരളം ചർച്ച ചെയ്യേണ്ട ഒരു പേരുണ്ട്, അത് സംസ്ഥാന വ്യവസായവകുപ്പ് മന്ത്രി ശ്രീ.P.രാജീവിൻ്റേതാണ്. ഇത്രയും മികച്ചൊരു വ്യവസായവകുപ്പ് മന്ത്രിയെ മലയാളി കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ കണ്ടിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഒരൊറ്റ ആഴ്ച്ചയ്ക്കിടയിൽ മാത്രം അദ്ദേഹം കേരളത്തിലെത്തിച്ചത് 2250 കോടിയുടെ നിക്ഷേപം, അതും കേരളം ഏറെ പിന്നിലാണെന്ന് പഴി ഒരുപാട് കേട്ട ഇലക്ട്രോണിക്സ് സെക്ടറിൽ...!!!

ഇതൊക്കെ കേരള പൊതുസമൂഹം ചർച്ച ചേയ്യേണ്ടതല്ലേ? നമ്മുടെ മാധ്യമങ്ങൾക്ക് തീർച്ചയായും ഒരു സ്വയംവിമർശനം ആകാം.

© Kochi Next

20/01/2026

ടെലികോം കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. റിലയന്‍സ് ജിയോയുടെ വരാനിരിക്കുന്ന ഐപിഒയ്ക്ക് ശേഷമാകും മേഖലയില്‍ പുതിയ താരിഫ് വര്‍ദ്ധനവ് ഉണ്ടാകുകയെന്ന് ടെലികോം വിശകലന വിദഗ്ധര്‍ പറയുന്നു.മൊബൈല്‍ സേവന നിരക്കുകള്‍ 15% വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ലിസ്റ്റിംഗിന് മുമ്പ് ലാഭക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ബാലന്‍സ് ഷീറ്റുകള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. എന്നാല്‍ ഇത് ഉപഭോക്താക്കള്‍ക്ക് ഏറെ ബുദ്ധിമുട്ടാകും. സമാര്‍ട്ട്ഫോണുകളുടെ വിലഉയരുന്ന പശ്ചാത്തലത്തില്‍ ടെലികോം കമ്പനികള്‍കൂടി നിരക്ക് വര്‍ധിക്കുമ്പോള്‍ സാധാരക്കാര്‍ക്ക് അത് ഇരുട്ടടി ആയേക്കും.

Want your business to be the top-listed Media Company in Alappuzha?
Click here to claim your Sponsored Listing.

Telephone

Address


Alappuzha
688012