Work For Christ

Work For Christ

Share

02/10/2025

നൈജീരിയയിൽ ക്രിസ്ത്യാനികൾക്ക് നേരെ കടുത്ത ആക്രമണം; 220 ദിവസത്തിനിടെ കൊന്നൊടുക്കിയത് 7,000-ത്തിലധികം പേരെ

മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകൾ പ്രകാരം, നൈജീരിയയിൽ 2025-ലെ ആദ്യ 220 ദിവസത്തിനുള്ളിൽ 7,000-ത്തിലധികം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. രാജ്യത്തെ ക്രിസ്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2025 ജനുവരി 1 മുതൽ ഓഗസ്റ്റ് 10 വരെയുള്ള കണക്കുകൾ അനുസരിച്ച് 7,087 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്. ഇത് പ്രതിദിനം ശരാശരി 32 മരണങ്ങൾക്ക് തുല്യമാണ്. ഇതേ കാലയളവിൽ 7,800 ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുകളുണ്ട്.

2009 മുതൽ ഇന്നുവരെ 19,000 പള്ളികൾ തകർക്കപ്പെട്ടു. അക്രമങ്ങളെ തുടർന്ന് 1,100 ക്രിസ്ത്യൻ സമൂഹങ്ങൾക്ക് തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് മാറേണ്ടി വന്നു.

ചില പ്രദേശങ്ങളിൽ നിന്ന് ക്രിസ്ത്യൻ ജനതയെ പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീവ്രവാദ ഗ്രൂപ്പുകളും അവരുടെ കൂട്ടാളികളും ഈ ആക്രമണങ്ങൾ നടത്തുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ക്രിസ്ത്യാനികൾക്ക് ജീവിക്കാൻ ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് നൈജീരിയയെന്നും മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

Want your business to be the top-listed Media Company in Manchester?
Click here to claim your Sponsored Listing.

Address


Manchester