Jayesh Viswanathan
04/08/2024
കേരള പ്രവാസി അസോസിയേഷൻ രാഷ്ട്രീയപാർട്ടിയിൽ നിന്നും കൊല്ലം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഞങ്ങൾ രാജി വയ്ക്കുന്നു.
പ്രവാസികളുടെ ഉന്നമനത്തിനുവേണ്ടി പ്രവാസികളാൽ നയിക്കുന്ന സ്വാതന്ത്ര ദേശീയ രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കും, മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ഒരുവിധ സന്ധിയിലും ഏർപ്പെടില്ല എന്നീ ഉറപ്പുകൾ നൽകികൊണ്ട് നമ്മൾ പ്രവാസികളുടെ ഇടയിലേക്ക് കടന്ന് വന്നതാണ് KPA എന്ന രാഷ്ട്രീയ പാർട്ടി. ഇന്ന് നേതൃനിരയിലുള്ള വ്യക്തികളുടെ സ്വർത്ഥ താല്പര്യങ്ങൾ നേടിയെടുക്കാൻ വേണ്ടി ആ പറഞ്ഞ വാക്കുകളിൽ നിന്നെല്ലാം പിന്നോക്കം പോയി കോൺഗ്രസ്സ് എന്ന പാർട്ടിയുടെ ഘടകകക്ഷി ആയി മാറിയിരിക്കുകയാണ്. രാഷ്ട്രീയ പാർട്ടി ആയപ്പോൾ മുൻപോട്ട് വെച്ച ഒരു വാഗ്ദാനം പോലും നടപ്പിൽ വരുത്താൻ സാധിക്കാത്ത KPA ഇപ്പോൾ നിലവിലുള്ള മറ്റ് രാഷ്ട്രീയ പാർട്ടികളെ പോലെ നേതാക്കളുടെ വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടിയും അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയും മാത്രം പ്രവർത്തിക്കുകയാണ്. പ്രവാസികളുടെ ഉന്നമനത്തിനായിയുള്ള ഒരു ശ്രമങ്ങളും (പ്രവാസികളുടെ കണ്ണിൽ പൊടിയിടാൻ കോടതിയിൽ കുറെ കേസ് കൊടുത്തിട്ടുണ്ട് )നാളിതുവരെ പാർട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടാക്കാത്തതിനാലും, കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ കീഴ്കമ്മറ്റികളുമായി ആലോചിക്കാതെ യുഡിഫ് ന് നിരുപധിക പിന്തുണ നൽകിയതിനെ വിമർശിച്ച അംഗങ്ങളെ സംഘി എന്നും കമ്മി എന്നുമുള്ള രീതിയിൽ താഴ്ത്തികെട്ടുവാനും അഭിപ്രയം രേഖപ്പെടുത്താതിരിക്കാൻ KPA കമ്മിറ്റി ഗ്രൂപ്പുകൾ നിർത്തലാക്കി ജില്ലാ അംഗങ്ങളെ ഉൾപ്പടെ ലോക്കൽ കമ്മിറ്റി ഗ്രൂപ്പുകളിലെ അഡ്മിൻ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയതിന്നാലും, കീഴ് കമ്മറ്റികളുമായി യാതൊരു വിധ ചർച്ചയും നടത്താതെ ഏകധിപതിയെ പോലെ പെരുമാറുന്ന നേതൃനിരയുടെ ഇത്തരം നെറികെട്ട പ്രവർത്തികൾ സഹിച്ചു ഇനിയും ഈ പാർട്ടിയിൽ തുടരുന്നതിൽ അർഥമില്ല എന്ന് മനസിലാക്കിയതിനാലും, ഒന്നോ രണ്ടോ വ്യക്തികളുടെ വ്യക്തി താൽപര്യങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഈ പാർട്ടിയുടെ എല്ലാ അംഗത്വത്തിൽ നിന്നും ഞങ്ങൾ രാജി നൽകി സ്ഥാനമാനങ്ങൾ ഒഴിയുന്നതായി അറിയിക്കുന്നു. ഇതുവരെ ഞങ്ങളോട് സഹകരിച്ച എല്ലാ അംഗങ്ങളോടും നന്ദിയും കുറെ പ്രതീക്ഷകൾ നൽകി പറ്റിക്കപ്പെട്ട പ്രവാസി സമൂഹത്തോട് ക്ഷമയും പറഞ്ഞുകൊണ്ട് ഞങ്ങൾ ഇറങ്ങുന്നു.
രാജിവയ്ക്കുന്ന KPA കൊല്ലം ജില്ലാ കമ്മിറ്റി ഭാരവാഹികൾ
1. Mr. Jayesh Viswanathan
2. Mr. Madhusoodhanan
3. Mr. Sreejesh
4. Mr. David Rakesh Paul
5. Mr. Rajan D
6. Mr. Radhakrishnan
7. Mr. Muraleedharan
8. Mr. Venukumar
9. Mr. Santhosh
Date: 03-08-2024
24/12/2023
സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മ്മ പുതുക്കി വീണ്ടുമൊരു ക്രിസ്തുമസ് കൂടി വന്നിരിക്കുകയാണ്. സ്നേഹം, ത്യാഗം, സമാധാനം... മനുഷ്യ ജീവിതം അതിന്‍റെ പൂര്‍ണതയിലെത്തുന്നത് ഇവയെല്ലാം മുറുകെപ്പിടിയ്ക്കുമ്പോഴാണ് എന്ന വലിയ പാഠം ലോകത്തിന് നല്‍കിയ യേശു ക്രിസ്തുവിന്റെ തിരുപ്പിറവി ദിനമാണ് ക്രിസ്തുമസ് ആയി ലോകമെങ്ങും ആഘോഷിക്കുന്നത്. തിന്മയെ മറികടന്ന് നന്മ ജയിക്കാന്‍ സ്വന്തം ജീവന്‍ വില നല്‍കേണ്ടി വന്ന, യേശു ക്രിസ്തുവിന്‍റെ ജന്മദിനമാഘോഷിക്കാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. പരസ്പരം സമ്മാനങ്ങള്‍ കൈമാറാനും ബന്ധങ്ങള്‍ പുതുക്കാനും ഒത്തുകൂടാനുമുള്ള അവസരം കൂടിയാണ് ക്രിസ്തുമസ്. ഓര്‍മകള്‍ക്ക് സുഗന്ധവും കാഴ്ചകള്‍ക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലമാണ് ക്രിസ്തുമസ്. പ്രതിസന്ധികള്‍ക്കിടയിലും സന്തോഷവും പ്രതീക്ഷയും സമന്വയിപ്പിച്ചാണ് ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍. അതേസമയം കേരളസമൂഹം അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ലഹരിയുടെയും മാസ്മരികതയിൽ കുരുങ്ങിക്കിടക്കുന്നു എന്നത് ദുഃഖകരമാണ്. ശിഥിലമാക്കപ്പെട്ട സമൂഹത്തിൽ, കുടുംബങ്ങളിൽ, സൗഹൃദങ്ങളിൽ, വ്യക്തിജീവിതങ്ങളിൽ ക്രിസ്തു ജനിക്കട്ടെ. ക്രിസ്തുമസ് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പുതുപ്രതീക്ഷ നൽകട്ടെ. എല്ലാവർക്കും KPA കൊല്ലം ജില്ലാ കമ്മറ്റിയുടെ സ്‌നേഹവും സമാധാനവും നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ ⚡🎄
02/08/2022
കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ദിലീപ് ആവശ്യപ്പെടുന്നു.
വിചാരണ കോടതി ജഡ്ജി മാറുന്നത് വരെ കേസ് നീട്ടിക്കൊണ്ട് പോകാനാണ് ശ്രമം എന്നും അതിജീവിതയ്ക്കും മുന്‍ ഭാര്യയ്ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥയുമായുളള ബന്ധമാണ് കേസിലെ തന്നെ ഉള്‍പ്പെടുത്തിയത് എന്നതടക്കമാണ് ദിലീപിന്റെ ഹര്‍ജിയിലെ ആരോപണങ്ങള്‍.
ദിലീപ് ഹര്‍ജിയില്‍ പറഞ്ഞ ചില കാര്യങ്ങള്‍ കേരളത്തിന്റെ പൊതുമനസാക്ഷി അറിഞ്ഞിരിക്കേണ്ടതാണെന്ന് അഭിഭാഷകയായ അനില ജയന്‍ പറയുന്നു. കേസ് വൈകിപ്പിക്കാന്‍ മനപ്പൂര്‍വം ശ്രമിക്കുന്നുവെന്നും കേസിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ആരോപണമുണ്ട്. അനില ജയന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം: ''നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതിയെ സമീപിച്ച് ദിലീപ് പറഞ്ഞ നിര്‍ണായകമായ ചില കാര്യങ്ങള്‍ കേരളത്തിന്റെ പൊതുമനസാക്ഷി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്.
1. ഒരു പീഡനക്കേസിന്റെ അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം എന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമുള്ള രാജ്യമാണ് നമ്മുടേത്. ആ നാട്ടിലാണ് ആറു വര്‍ഷമായി എങ്ങുമെത്താതെ നടിയെ ആക്രമിച്ച കേസ് ഇഴഞ്ഞുനീങ്ങുന്നത്. 29.11.2019ല്‍ ആറു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശമുണ്ടായിട്ടും ഈ കേസിന്റെ അന്വേഷണം പിന്നെയും ഇഴച്ചുകൊണ്ടുപോയത് 2 വര്‍ഷവും 8 മാസവുമാണ്.
2. അന്വേഷിക്കാന്‍ സമയം കിട്ടാതിരുന്നാല്‍ സത്യം അറിയാന്‍ കഴിയുമോ എന്ന് സംശയിക്കുന്നവരുണ്ടെങ്കില്‍ ഒരു കാര്യം മനസിലാക്കുക; നാല് തവണയാണ് അന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയ പരിധി ഹൈക്കോടതി നീട്ടി നല്‍കിയത്.
3. അന്വേഷണം പൂര്‍ത്തിയാക്കാനുള്ള ദിവസത്തിന്റെ തലേന്ന് മറ്റൊരു ഹര്‍ജിയുമായി കേസ് വൈകിപ്പിക്കാന്‍ അതിജീവിത തന്നെ രംഗത്തെത്തി. കോടതിക്ക് മാത്രമറിയാവുന്ന കാര്യങ്ങള്‍ വെച്ച് ഹര്‍ജി കൊടുക്കാന്‍ ഈ വിവരങ്ങള്‍ അവര്‍ക്ക് ആരാണ് ചോര്‍ത്തി നല്‍കുന്നത്? അല്ലെങ്കില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന്റെ തലേന്ന് അങ്ങനെയൊരു ഹര്‍ജി നല്‍കി വീണ്ടും കേസ് വൈകിപ്പിക്കാന്‍ ഇവര്‍ ശ്രമിക്കുന്നത് എന്തിനാണ്?
4. ഈ കേസിന്റെ ആദ്യ ഘട്ടം മുതല്‍ അന്നത്തെ DGP യായ സെന്‍കുമാര്‍ പറയുന്നുണ്ട് അന്വേഷണ ഉദ്യോഗസ്ഥ സത്യസന്ധമായല്ല പ്രവര്‍ത്തിച്ചതെന്ന്! അത് വ്യക്തമാക്കുന്ന ഗൂഡലോചനയാണ് പിന്നീട് കണ്ടത്. ദിലീപിന്റെ മുന്‍ഭാര്യക്കുള്ള വ്യക്തി വൈരാഗ്യവും അവര്‍ക്ക് അന്വേഷണ സംഘതലവയോടുള്ള അടുപ്പവും ഈ കേസിലെ നിര്‍ണ്ണായക ഗൂഡലോചനയാണ്.
5. ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആക്രമിക്കപ്പെട്ടു എന്ന് പറയുന്ന ദൃശ്യങ്ങളില്‍ നടി പറയുന്നതും കോടതിയില്‍ പ്രോസീക്യൂഷന്‍ പറയുന്നതും രണ്ട് കാര്യങ്ങളാണ് എന്നുള്ളതാണ്. ബാക്കി വായിക്കുന്നവരുടെ യുക്തിക്കുവിടുന്നു.
source: oneindia.com
#ദിലീപ്
ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ പുരുഷതാരമായി നീരജ് ചോപ്ര മാറി. മലയാളിയായ അഞ്ജു ബോബി ജോര്‍ജിനു ശേഷം ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ താരം കൂടിയാണ് ചോപ്ര. 19 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. 2003ല്‍ മലയാളി ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് നേടിയ വെങ്കലമാണ് ലോക ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഇതിനു മുന്‍പ് ഇന്ത്യയുടെ ഒരേയൊരു മെഡല്‍.
24/07/2022
തടി കുറയ്ക്കാന്‍ ജിമ്മുതേടിപ്പോയ പയ്യന്‍ വഴിമാറി ജാവലിനിലേക്കെത്തിയപ്പോള്‍ ആ വഴിതെറ്റല്‍ ഇന്ത്യക്ക് ലോക കായിക ഭൂപടത്തില്‍ സമാനതകളില്ലാത്ത ചരിത്രം എഴുതിച്ചേര്‍ക്കാനുള്ള ഒരു വഴിതെറ്റലായി മാറുകയായിരുന്നു.ഹരിയാനക്കാരനാണ് നീരജ് ചോപ്ര, ഗുസ്തിക്കാരുടെയും ക്രിക്കറ്റ് താരങ്ങളുടെയും നാട്. കായിക രംഗത്ത് എളുപ്പും ശോഭിക്കാന്‍ ക്രിക്കറ്റ് ബാറ്റേന്തുന്നവര്‍ നിരവധിയുള്ള നാട്ടില്‍ ആദ്യം കായിക സ്വപ്നങ്ങള്‍ പോലും നീരജ് ചോപ്രയെന്ന ചെറുപ്പക്കാരന് ഉണ്ടായിരുന്നില്ല.
പാനിപ്പറ്റിനെ കൂട്ടുകുടുംബത്തില്‍ വളര്‍ന്ന നീരജ് വലിയ കടുംബത്തിലെ അംഗമായിരുന്നു. ഭക്ഷണപ്രിയനായ ചോപ്ര മധുരപലഹാരങ്ങള്‍ തിന്ന് നല്ല തടിയനായി മാറിയിരുന്നു. ഈ തടിയെ കൂട്ടുകാര്‍ കളിയാക്കി തുടങ്ങിയപ്പോള്‍ ഉണ്ടായ നാണക്കേടാണ് നീരജിനെ ഒരു കായികതാരമാക്കിയത്.തടി കുറയ്ക്കാന്‍ ലക്ഷ്യമിട്ട നീരജ് ചോപ്ര പിന്നീട് പോയത് ജിമ്മിലേക്കാണ്. ജിമ്മലേക്ക് പോയിരുന്നത് ശിവാജി സ്റ്റേഡിയം കടന്നായിരുന്നു.
ഈ സ്റ്റേഡിയത്തില്‍ കായികതാരങ്ങള്‍ പ്രാക്ടീസ് ചെയ്യുന്നത് കണ്ട് ചോപ്രയും അങ്ങോട്ട് കണ്ണെറിഞ്ഞു. ജാവലിന്‍ ത്രോ പരിശീലനം നടത്തുന്ന അത്‌ലറ്റുകളെ നീരജ് കണ്ടതോടെ ഈ കായിക ഇനത്തോട് നീരജിനും ഇഷ്ടമായി.സ്റ്റേഡിയത്തില്‍ എത്തി ജാവലിന്‍ പരിശീലിക്കാന്‍ തുടങ്ങിയത് ഒറ്റക്കായിരുന്നു. ബിഞ്ചോളിലെ ജാവലിന്‍ ത്രോ താരം ജയ്വീറിനെ കണ്ടുമുട്ടിയതാണ് നീരജിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. ജാവലിന്‍ ത്രോയില്‍ താല്‍പ്പര്യം അറിയിച്ചതോടെ കൂടുതല്‍ പരിശീലനങ്ങളിലേക്ക് കടന്നു നീരജ്.
14-ാം വയസ്സില്‍ പാഞ്ച്കുലയിലെ സ്പോര്‍ട്സ് നഴ്‌സറിയിലെത്തി അവിടെ നിന്നാണ് പരിശീലനം തുടങ്ങിയത്. സിന്തറ്റിക് ട്രാക്കുകള്‍ പതിവായി തുടങ്ങിയകാലത്ത് സിന്തറ്റിക്ക് ട്രാക്കിലെ ആദ്യ ജാവലിന്‍ പരിശീലനം. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല ജാവലിന്‍ ത്രോയിലെ ഈ മിന്നും താരത്തിന്.2012-ല്‍ ലക്ക്‌നൗവില്‍ ആദ്യ ദേശീയ ജൂനിയര്‍ സ്വര്‍ണം നേടിയതോടെയാണ് ദേശീയ തലത്തില്‍ നീരജ് ചോപ്ര ശ്രദ്ധേയനാകുന്നത്. 68.46 മീറ്റര്‍ എറിഞ്ഞ് ദേശീയ റെക്കോഡും തിരുത്തിയിരുന്നും അദ്ദേഹം.
എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ നിറം മങ്ങിയ തുടക്കമാണ് നീരജിന് ലഭിച്ചത്. 2013-ല്‍ യുക്രെയ്‌നില്‍ നടന്ന ലോക യൂത്ത് ചാമ്ബ്യന്‍ഷിപ്പില്‍ ലഭിച്ചത് 19-ാം സ്ഥാനം മാത്രമായിരുന്നു ലഭിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പില്‍ ഒമ്ബതാം സ്ഥാനവുമായി മടങ്ങേണ്ടിവന്നു.ഇതോടെ വിദേശത്ത് പോയി പരിശീലനം നേടിയ നീരജ് ലോക റെക്കോഡുകാരനായ ഉവെ ഹോഹ്നയുടേയും (ജാവലിന്‍ 100 മീറ്റര്‍ പായിച്ച ജര്‍മന്‍ താരം) വെര്‍ണര്‍ ഡാനിയല്‍സിന്റേയും ഗാരി കാല്‍വേര്‍ട്ടിന്റേയും ക്ലൗസ് ബര്‍ട്ടോനിയെറ്റ്‌സിന്റേയും ശിഷ്യനായി.
നീരജിന്റെ കരിയറില്‍ തന്നെ നിര്‍ണായകമായിരുന്നു ഈ വിദേശ കോ്ച്ചുമാരുടെ സേവനം. ഈ വിദേശ പരിശീലനമാണ് നീരജിന്റെ കരിയറില്‍ വഴിത്തിരിവായത്.2016-ന് ശേഷം നീരജിന്റെ ജൈത്രയാത്രയാണ് കണ്ടത്. ലോക അണ്ടര്‍ -20 ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി. 86.48 മീറ്റര്‍ എറിഞ്ഞ് ലോക ജൂനിയര്‍ റെക്കോഡും ഇന്ത്യന്‍ താരം സ്വന്തം പേരില്‍ കുറിച്ചു. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. 2018-ല്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണത്തിലേക്ക് എറിഞ്ഞു.
ഇതിനിടയില്‍ കൈമുട്ടിന് പരിക്കേറ്റത് നീരജ് ചോപ്രയെ കുറച്ചുകാലം വലച്ചു. ഒടുവില്‍ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നു. ഇതോടെ 2019-ലെ ലോക അത്‌ലറ്റിക്‌സ്് ചാമ്ബ്യന്‍ഷിപ്പിലും ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പിലും നീരജിന് പങ്കെടുക്കാനായില്ല. 2020-ല്‍ കോവിഡിനെ തുടര്‍ന്ന പരിശീലനവും മുടങ്ങി. എന്നാല്‍ 2021-ല്‍ തിരിച്ചുവരവ് കണ്ടു. ആ വര്‍ഷം നടന്ന അഞ്ച് മത്സരങ്ങളില്‍ നാല് എണ്ണത്തിലും 83 മീറ്ററിന് മുകളില്‍ ജാവലിന്‍ പായിച്ചു.പിന്നാലെയാണ് ഒളിമ്ബിക്‌സില്‍ സ്വര്‍ണം എറിഞ്ഞിട്ടത്.
ഇന്ന് ഇപ്പോള്‍ ലോകചാമ്ബ്യന്‍ഷിപ്പില്‍ വെള്ളി അണിയുമ്ബോള്‍ അത് ഇന്ത്യന്‍ കായിക ചരിത്രത്തിന് സമ്മാനിക്കുന്നത് തങ്കത്തിളക്കം തന്നെയാണ്.ആവേശകരകമായ പോരാട്ടത്തില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ഒളിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ഇവിടെ വെള്ളി നേടിയത്. നാലാം ശ്രമത്തിലാണ് ചോപ്ര വെള്ളി ദൂരം കണ്ടെത്തിയത്. 89.94 മീറ്റര്‍ ആണ് ചോപ്രയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ഇതു മെച്ചപ്പെടുത്തിയാലേ ചോപ്രയ്ക്ക് സ്വര്‍ണ മെഡല്‍ സാധ്യതയുണ്ടായിരുന്നുള്ളൂ.
ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ പുരുഷതാരമായും ചോപ്ര മാറി. മലയാളിയായ അഞ്ജു ബോബി ജോര്‍ജിനു ശേഷം ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ താരം കൂടിയാണ് ചോപ്ര. 19 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. 2003ല്‍ മലയാളി ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് നേടിയ വെങ്കലമാണ് ലോക ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഇതിനു മുന്‍പ് ഇന്ത്യയുടെ ഒരേയൊരു മെഡല്‍.
Click here to claim your Sponsored Listing.